സ­തീ­ശ­നോ­ട് ദേ­ഷ്യ­മില്ല, ത­ങ്ങള്‍ ജ്യേ­ഷ്ഠാ­നു­ജന്‍­മാ­രെ­പ്പോലെ: സു­ധാ­ക­രന്‍
സ­തീ­ശ­നോ­ട് ദേ­ഷ്യ­മില്ല, ത­ങ്ങള്‍ ജ്യേ­ഷ്ഠാ­നു­ജന്‍­മാ­രെ­പ്പോലെ: സു­ധാ­ക­രന്‍
Saturday, February 24, 2024 3:40 PM IST
ആ­ലപ്പുഴ: വാര്‍­ത്താ­സ­മ്മേ­ള­ന വി­വാ­ദ­ത്തില്‍ പ്ര­തി­ക­ര­ണ­വു­മാ­യി കെ­പി­സി­സി പ്ര­സിസന്‍റ് കെ.സു­ധാ­കരന്‍. പ്ര­തി­പ­ക്ഷ നേ­താവി­നോ­ട് ത­നി­ക്ക് ഒ­രു ദേ­ഷ്യ­വു­മി­ല്ലെ­ന്ന് സു­ധാ­ക­രന്‍ പ്ര­തി­ക­രിച്ചു.

ത­ങ്ങള്‍­ക്കി­ട­യില്‍ ഒ­രു അ­ഭി­പ്രാ­യ­ ഭി­ന്ന­തയും ഇല്ല, തങ്ങള്‍ ജ്യേ­ഷ്ഠാ­നു­ജന്‍­മാ­രെ­പ്പോ­ലെ­യാ­ണ്. എ­ന്നാല്‍ മാ­ധ്യമ­ങ്ങ­ളോ­ട് മ­ര്യാ­ദ കാ­ണി­ച്ചി­ല്ലെ­ന്ന് തോന്നി, അ­താ­ണ് താന്‍ പ­റ­ഞ്ഞത്. സ­തീശ­നെ കാ­ര്യ­ങ്ങള്‍ ബോ­ധ്യ­പ്പെ­ടു­ത്തി­യെന്നും സു­ധാ­ക­രന്‍ പ­റഞ്ഞു.

വി­വാ­ദ­മു­ണ്ടാ­ക്കിയ­ത് മാ­ധ്യ­മ­ങ്ങ­ളാ­ണ്.യാ­ഥാര്‍­ഥ്യ­വു­മാ­യി നി­ര­ക്കാ­ത്ത­ പ്ര­ചാ­ര­ണ­ങ്ങ­ളാണ് മാ­ധ്യ­മ­ങ്ങള്‍ ന­ട­ത്തു­ന്ന­തെന്നും സു­ധാ­ക­ര­ന്‍ അ­വ­കാ­ശ­പ്പെട്ടു.

പ്ര­തി­പ­ക്ഷ നേ­താ­വ് ആ­ല­പ്പു­ഴ­യി­ലെ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തി­ന് എ­ത്താന്‍ വൈ­കി­യ­തോടെയാണ് ­കെ­പി­സി­സി പ്ര­സിഡന്‍റ് കെ.സുധാകരൻ മാധ്യമങ്ങളുടെ മുന്നിൽവച്ച് നീര­സം പ­ര­സ്യ­മാ­ക്കിയത്.

മാ­ധ്യ­മ­പ്ര­വര്‍­ത്തക­രെ വി­ളി­ച്ചു­വ­രു­ത്തി­യി­ട്ട് പ്ര­തി­പ­ക്ഷ­ നേ­താ­വ് എ­വി­ടെ­പ്പോ­യെ­ന്ന് സു­ധാ­ക­രന്‍ ചോ­ദിച്ചു. ഇയാളെവിടെപ്പോയെന്ന് ചോദിച്ച സുധാകരൻ മാധ്യമങ്ങൾക്ക് മുന്നിൽവച്ച് അസഭ്യവാക്കും പറഞ്ഞു. പി­ന്നീ­ട് ചാ­നല്‍ മൈ­ക്കു­കളും കാ­മ­റ­കളും ഓ­ണാ­ണെ­ന്ന് പറ­ഞ്ഞ് ഒ­പ്പ­മു­ണ്ടാ­യി­രു­ന്ന­വര്‍ സു­ധാ­കര­നെ കൂ­ടു­തല്‍ സം­സാ­രി­ക്കു­ന്ന­തി­ല്‍­നി­ന്ന് ത­ട­യു­ക­യാ­യി­രുന്നു.

സംഭവത്തിൽ പ്ര­തി­പ­ക്ഷ നേ­താ­വ് വി.ഡി.സ­തീ­ശന്‍ എ­ഐ­സി­സി നേ­തൃ­ത്വ­ത്തെ പ്ര­തി­ഷേ­ധം അ­റി­യി­ച്ചു. പ്ര­ശ്‌­ന­ങ്ങള്‍ പ­രി­ഹ­രി­ക്കാ­മെ­ന്ന് സ­തീശ­ന് നേ­തൃത്വം ഉറ­പ്പ് നല്‍­കി­യ­താ­യാ­ണ് വി­വരം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<