ആക്രമണകാരികളായ മൃഗങ്ങളെ വെടിവച്ചുകൊല്ലാൻ അധികാരമുണ്ട്; പുതിയ നിയമം വേണ്ടെന്ന് കേന്ദ്രമന്ത്രി
ആക്രമണകാരികളായ മൃഗങ്ങളെ വെടിവച്ചുകൊല്ലാൻ അധികാരമുണ്ട്; പുതിയ നിയമം വേണ്ടെന്ന് കേന്ദ്രമന്ത്രി
Thursday, February 22, 2024 1:20 PM IST
കൽപറ്റ: മനുഷ്യന്‍റെ ജീവനും സ്വത്തിനും അപായമുണ്ടാക്കുന്ന ജീവികളെ നേരിടാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. മൃഗമായാലും മനുഷ്യനായാലും ജീവന് പരിരക്ഷ വേണം. വയനാട്ടിലെ മനുഷ്യ-മൃഗ സംഘർഷം രൂക്ഷമെന്ന് മനസിലാക്കുന്നതായും ഭൂപേന്ദ്ര യാദവ് കൂട്ടിച്ചേർത്തു.

വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്ക് നല്കുന്ന 10 ലക്ഷം രൂപയും കേന്ദ്രവിഹിതമാണെന്നും സംസ്ഥാനത്തിനു വേണമെങ്കിൽ അത് കൂട്ടാമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിൽ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാൻ എത്തിയതായിരുന്നു കേന്ദ്രമന്ത്രി.

അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട്. ഇത് നേരത്തെ തന്നെ സംസ്ഥാനത്തിന് നല്കിയ അധികാരമാണ്. അത് പ്രയോഗിക്കാം. കടുവ പോലെയുള്ള മൃഗങ്ങളുടെ കാര്യങ്ങളിൽ കേന്ദ്രത്തോട് അനുവാദം തേടേണ്ടിവരുമെനന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.

വയനാട്ടിൽ കർണാടകയിലെയും കേരളത്തിലെയും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.

1972ലെ വനം സംരക്ഷണ നിയമം സെക്‌ഷൻ 11 അക്രമകാരികളായ മൃഗങ്ങളെ വെടിവച്ച് കൊല്ലാൻ അധികാരം നൽകുന്നുണ്ട്. അതിനു പുതിയ നിയമനിർമാണത്തിന്‍റെ ആവശ്യമില്ല. ആ അധികാരം സംസ്ഥാന സർക്കാരിനു കർഷകരെയും കാർഷിക വിളകളെയും സംരക്ഷിക്കുന്നതിന് ഉപയോഗിക്കാമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<