കാലത്തിനനുസരിച്ചുള്ള ഉത്തരവാദിത്വങ്ങൾ മാധ്യമങ്ങൾ നിർവഹിക്കണം: മന്ത്രി വീണാ ജോർജ്
കാലത്തിനനുസരിച്ചുള്ള ഉത്തരവാദിത്വങ്ങൾ മാധ്യമങ്ങൾ നിർവഹിക്കണം: മന്ത്രി വീണാ ജോർജ്
Monday, January 29, 2024 6:33 PM IST
തിരുവനന്തപുരം: കാലത്തിനനുസരിച്ചുള്ള ഉത്തരവാദിത്വങ്ങൾ മാധ്യമങ്ങൾ നിർവഹിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അങ്ങനെ ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും അവർ പറഞ്ഞു.

ഭരണകൂടങ്ങൾ പിഴവുകൾ വരുത്തുമ്പോഴും ജനാധിപത്യവിരുദ്ധമായി പെരുമാറുമ്പോഴും നീതി നിഷേധിക്കുമ്പോഴും അതിനെതിരേ സംസാരിക്കേണ്ടതും പൊതുബോധം നിർമിക്കേണ്ടതും മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണ്.

എന്നാൽ ഇക്കാര്യത്തിൽ നിരാശപ്പെടുത്തുന്ന ഇടപെടലുകളാണു സമീപകാലത്തു മാധ്യമങ്ങളിൽനിന്നുണ്ടാകുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

മാധ്യമങ്ങൾ ഒരു വാർത്തയെ സമീപിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന രീതി എത്രമാത്രം സ്വാധീനിക്കുന്നുവെന്നതിന്‍റെ ഉദാഹരണങ്ങൾ സമീപകാലത്തു രാജ്യത്തുണ്ടായ ചില സംഭവവികാസങ്ങൾ വിമർശനാത്മകമായി വിശകലനം ചെയ്താൽ മനസിലാകും. മൂലധന നിക്ഷേപം നടത്തിയ ആളുടെ താത്പര്യവും നിലനിൽപ്പുമാണ് പലപ്പോഴുമുണ്ടാകുന്നത്.

ദൃശ്യമാധ്യമങ്ങളെ സംബന്ധിച്ചു റേറ്റിംഗ് പ്രധാനപ്പെട്ടതാണ്. ഏത് ആങ്കർ പ്രൈം ടൈം വാർത്ത അവതരിപ്പിക്കണമെന്നുപോലും നിശ്ചയിക്കുന്നതു റേറ്റിംഗ് സമ്പ്രദായമാണ്. വാർത്ത എങ്ങനെ നൽകണമെന്നതിൽ മാർക്കറ്റിന്‍റെ സ്വാധീനവുമുണ്ട്.


മാധ്യമ മേഖലയിൽ വലിയ തോതിൽ കോർപ്പറേറ്റ്‌വത്കരണം നടക്കുകയാണ്. ദേശീയ മാധ്യമങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന എത്രയെണ്ണമുണ്ടെന്നു പരിശോധിക്കപ്പെടേണ്ടതാണ്. ഇടപെടലുകളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവർ മാധ്യമ സ്ഥാപനങ്ങൾ വിട്ടുപോകാൻ നിർബന്ധിതരാകുന്നു.

രാജ്യത്തിന്‍റെ നയരൂപീകരണം നടത്തുന്ന ഭരണകൂടങ്ങളെ നിയന്ത്രിക്കുന്ന തലത്തിലേക്കുപോലും ഈ കോർപ്പറേറ്റ്‌വത്കരണം കൈകടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ മാധ്യമങ്ങൾക്കു വർത്തമാനകാലത്തോടും ജനാധിപത്യത്തോടും ഭരണഘടനാ മൂല്യങ്ങളോടുമുള്ള ഉത്തരവാദിത്തം എന്തായിരിക്കണമെന്നു വിമർശനാത്മകമായി വിശകലനം ചെയ്യപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<