കൊച്ചി: പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ കണ്ടത് ജനസാഗരമായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിലെ ജനങ്ങളെ വലിയ തോതിൽ ആകർഷിക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചു. മോദിയുടെ ഉറപ്പ് ജനങ്ങൾ സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചയായിരുന്നു നരേന്ദ്ര മോദി കേരളത്തിലെത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി നടന്ന റോഡ് ഷോയ്ക്ക് ആയിരങ്ങളാണ് എത്തിയത്. ഓരോ തവണ പ്രധാനമന്ത്രി കേരളത്തിൽ വരുമ്പോഴും കൂടുതൽ പേർ അദ്ദേഹത്തെ കാണാൻ എത്തുന്നുണ്ട്. വലിയ മാറ്റങ്ങളാണ് കേരളത്തിൽ ഉണ്ടാകുന്നതെന്നും കെ. സുരേന്ദ്രൻ പ്രതികരിച്ചു.

നേരത്തെ, രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി എത്തിയത്.