തിരുവനന്തപുരം: തിരുവല്ലത്തെ ഷഹാന ജീവനൊടുക്കിയ കേസിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് കുടുംബം. രാവിലെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ ശേഷമാണ് സത്യാഗ്രഹമിരുന്നത്.

പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നേരത്തെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കിയിരുന്നു. ഷഹാനയുടെ ഭർത്താവ് നൗഫലും ഭർതൃമാതാവുമാണ് കേസിലെ പ്രതികൾ. പ്രതികൾക്ക് രക്ഷപ്പെടാൻ പോലീസ് ഉദ്യോഗസ്ഥൻ സഹായം ചെയ്തതായി സിഐ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.

അതേസമയം, പ്രതികള്‍ക്കായുള്ള പരിശോധന തുടരുകയാണെന്നാണ് പോലീസ് നിലപാട്. പ്രതികള്‍ സംസ്ഥാനം വിട്ടെന്നാണ് പോലീസിന്‍റെ നിഗമനം. സംസ്ഥാനത്തിന് പുറത്തേക്ക് തിരുവല്ലം പോലീസിന്‍റെ പ്രത്യേക സംഘം ഇതിനോടകം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.