ബില്‍­ക്കി­സ് ബാ­നു കേ­സില്‍ ഗു­ജ­റാ­ത്ത് സര്‍­ക്കാ­രി­ന് തി­രിച്ചടി; പ്ര­തി­കള്‍­ക്ക് ശി­ക്ഷാ ഇള­വ് നല്‍­കി­യ ന­ടപ­ടി സു­പ്രീം­കോട­തി റ­ദ്ദാ­ക്കി
ബില്‍­ക്കി­സ് ബാ­നു കേ­സില്‍ ഗു­ജ­റാ­ത്ത് സര്‍­ക്കാ­രി­ന് തി­രിച്ചടി; പ്ര­തി­കള്‍­ക്ക് ശി­ക്ഷാ ഇള­വ് നല്‍­കി­യ ന­ടപ­ടി സു­പ്രീം­കോട­തി റ­ദ്ദാ­ക്കി
Monday, January 8, 2024 12:51 PM IST
ന്യൂഡൽഹി: ബില്‍­ക്കി­സ് ബാ­നു കൂ­ട്ട­ബ­ലാത്സം­ഗ കേ­സില്‍ ഗു­ജ­റാ­ത്ത് സര്‍­ക്കാ­രി­ന് ക­നത്ത തി­രി­ച്ചടി. കേ­സി­ലെ 11 പ്ര­തി­കള്‍­ക്ക് ശി­ക്ഷാ ഇള­വ് നല്‍കി­യ സര്‍­ക്കാര്‍ ന­ടപടി സു­പ്രീം­കോട­തി റ­ദ്ദാ­ക്കി.

കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ ശി­ക്ഷാ ഇള­വ് നല്‍കി മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്‍റെ തീരുമാനത്തെ ചോദ്യംചെയ്തുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റീസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

പ്ര­തി­കൾ ജ­യി­ലി­ലേക്ക് തി­രി­ച്ചെ­ത്ത­ണ­മെ­ന്ന് കോട­തി നിര്‍­ദേ­ശി­ച്ചു. ര­ണ്ടാ­ഴ്­ച­യ്­ക്ക­കം ജ­യില്‍ അ­ധി­കൃ­തര്‍­ക്ക് മു­ന്നില്‍ ഹാ­ജ­രാ­കാ­നാ­ണ് നിര്‍­ദേശം.

പ്ര­തിക­ളെ വി­ട്ട­യ­യ്­ക്കാന്‍ ഗു­ജ­റാ­ത്ത് സര്‍­ക്കാ­രി­ന് അ­വ­കാ­ശ­മി­ല്ലെ­ന്ന് കോട­തി നി­രീ­ക്ഷിച്ചു. കു­റ്റ­കൃത്യം ന­ട­ന്ന സ്ഥ­ല­ത്തേ­ക്കാള്‍ കേ­സി­ന്‍റെ വിചാ­ര­ണ ന­ട­ന്ന സ്ഥ­ല­ത്തി­നാ­ണ് പ്രാ­ധാ­ന്യം. വിചാര­ണ ന­ട­ന്ന സം­സ്ഥാ­നമാ­യ മ­ഹാ­രാ­ഷ്ട്ര­യി­ലെ സര്‍­ക്കാ­രി­നാ­ണ് ഇ­ക്കാ­ര്യ­ത്തില്‍ തീ­രു­മാ­ന­മെ­ടു­ക്കാ­നു­ള്ള അ­വ­കാ­ശ­മെ­ന്ന് കോട­തി വ്യ­ക്ത­മാക്കി.


വി­ചാ­ര­ണ ന­ട­ന്ന സ്ഥല­ത്തെ സര്‍­ക്കാ­രി­നാ­ണ് പ്ര­തി­കള്‍­ക്ക് ശി­ക്ഷാ ഇള­വ് നല്‍­കാന്‍ അ­വ­കാ­ശ­മെ­ന്ന് നേര­ത്തേ സു­പ്രീം­കോട­തി വി­ധി­യു­ണ്ടെന്നും കോട­തി ചൂ­ണ്ടി­ക്കാ­ട്ടി. ‌പ­ല കാ­ര്യ­ങ്ങളും മ­റ­ച്ചുവച്ച് കോ­ട­തി­യെ പോലും തെ­റ്റി­ദ്ധി­പ്പി­ച്ചാ­ണ് പ്ര­തി­കള്‍ നേര­ത്തേ അ­നുകൂ­ല വി­ധി നേ­ടി­യ­തെന്നും കോട­തി നി­രീ­ക്ഷിച്ചു.

പ്രതിക­ളു­മാ­യി ഒ­ത്തു­ക­ളി­ച്ച് ഗു­ജ­റാ­ത്ത് സര്‍­ക്കാര്‍ നി­യ­മ­വ്യ­വസ്ഥ­യെ അ­ട്ടി­മ­റിച്ചു. ഇല്ലാ­ത്ത അ­ധി­കാ­ര­മാ­ണ് സര്‍­ക്കാര്‍ ഉ­പ­യോ­ഗി­ച്ചത്. ഇരയാ­യ സ്­ത്രീ­യു­ടെ അ­വ­കാ­ശവും നീ­തിയും ന­ട­പ്പാ­ക്ക­ണ­മെന്നും കോട­തി പ­റഞ്ഞു.

2022 ഓ­ഗ­സ്­റ്റ് 15നാ­ണ് കേസിലെ 11 പ്രതികളെ ഗു­ജ­റാ­ത്ത് സര്‍­ക്കാര്‍ മോ­ചി­പ്പി­ച്ചത്. ഇത് ചോദ്യംചെയ്തുകൊണ്ട് ബില്‍ക്കിസ് ബാനു, സിപിഎം നേതാവ് സുഭാഷിണി അലി, തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്ര തുടങ്ങിയവർ സമർപ്പിച്ച വിവിധ ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.

ഗുജറാത്ത് കലാപകാലത്താണ് 21 വയസ് മാത്രമുണ്ടായിരുന്ന ബിൽക്കിസ് ബാനു ക്രൂരപീഡനത്തിനിരയായത്. സംഭവം നടക്കുന്പോൾ ഇവർ അഞ്ചുമാസം ഗർഭിണിയായിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<