തി­രു­വ­ന­ന്ത­പുരം: കോണ്‍­ഗ്ര­സ് നേ­തൃ­ത്വ­ത്തി­നെ­തി­രേ വീണ്ടും ആ­ഞ്ഞ­ടി­ച്ച് മു­തിര്‍­ന്ന നേ­താ­വ് വി.എം.സു­ധീരന്‍. കേ­ര­ള­ത്തിലെ കോണ്‍­ഗ്ര­സില്‍ ഗ്രൂ­പ്പ് രാ­ഷ്­ട്രീ­യം അ­തി­രു­വി­ട്ടെ­ന്ന് സു­ധീ­രന്‍ പ­റഞ്ഞു.

കെ­പി­സി­സി പ്ര­സി­ഡന്‍റായി കെ.സു­ധാ­ക­രനും പ്ര­തി­പ­ക്ഷ­നേ­താ­വാ­യി വി.ഡി.സ­തീ­ശനും ചു­മ­ത­ല­യേ­റ്റ­പ്പോള്‍ അവ­രെ സ്വാഗ­തം ചെയ്­ത ആ­ളാ­ണ് താന്‍. ഏ­റെ­ക്കാ­ല­മായി കോണ്‍­ഗ്ര­സി­ലു­ണ്ടാ­യി­രു­ന്ന ഗ്രൂ­പ്പ് അ­ധി­ഷ്ഠി­ത­മാ­യ സം­ഘ­ടനാ­ശൈ­ലി­ക്ക് മാ­റ്റം വ­രു­മെ­ന്നാ­ണ് താന്‍ പ്ര­തീ­ക്ഷി­ച്ചി­രു­ന്നത്.

എ­ന്നാല്‍ ആ­ദ്യ ആ­ലോചനാ യോ­ഗ­ത്തില്‍ത­ന്നെ മുന്‍ പ്ര­സി­ഡന്‍റുമാരെ ഒ­ഴി­വാക്കി. ഇ­തില്‍ കെ.മു­ര­ളീ­ധ­രന്‍ മാ­ത്ര­മാ­ണ് വി­യോ­ജി­പ്പ് പ്ര­ക­ടി­പ്പിച്ചത്. ഏ­ക­പ­ക്ഷീ­യ­മാ­യാ­ണ് ഡി­സി­സി പ്ര­സി­ഡന്‍റു­മാ­രെ നി­യ­മി­ച്ചത്. ഇ­തി­നെ­തി­രേ ഫേ­സ്­ബു­ക്കില്‍ പോ­സ്­റ്റി­ട്ട­പ്പോള്‍ സു­ധാ­ക­രന്‍ ത­ന്നെ കാ­ണാന്‍ വന്നു.

ഈ രീ­തി ശ­രി­യ­ല്ലെന്നും കൂട്ടാ­യ ചര്‍­ച്ച വേ­ണ­മെന്നും അ­ന്ന് പ­റ­ഞ്ഞ­താണ്. എ­ന്നാല്‍ സു­ധാ­ക­രന്‍ അ­ട­ക്ക­മു­ള്ള­വ­രുടെ നി­ല­പാ­ടില്‍ ഒ­രു മാ­റ്റവും ഉ­ണ്ടാ­യില്ല. ഈ ശൈ­ലി പാര്‍­ട്ടി­ക്ക് ഗു­ണം ചെ­യ്യി­ല്ലെ­ന്ന് ക­ണ്ട­തോ­ടെ­യാ­ണ് ഹൈ­ക്ക­മാന്‍­ഡി­ന് പ­രാ­തി അ­യ­ച്ചത്.

പ്ര­ശ്‌­ന­ങ്ങള്‍­ക്ക് പ­രി­ഹാ­ര­മു­ണ്ടാ­കു­മെ­ന്ന് താ­രി­ഖ് അന്‍­വറും രാ­ഹുല്‍ ഗാന്ധിയും ത­ന്നോ­ട് പ­റഞ്ഞു. എ­ന്നാല്‍ നിര്‍­ഭ­ഗ്യ­വ­ശാല്‍ ഗ്രൂ­പ്പു­രാ­ഷ­ട്രീ­യം വി­പു­ല­മാ­വു­ക­യാ­ണ് ചെ­യ്­ത­തെന്നും സു­ധീ­രന്‍ പ­റഞ്ഞു.

താന്‍ പാര്‍­ട്ടി വി­ട്ടെ­ന്ന് സു­ധാ­ക­രന്‍ പ­റഞ്ഞ­ത് ശ­രി­യല്ല. അങ്ങ­നെ താന്‍ സു­ധാക­ര­നോ­ട് പ­റ­ഞ്ഞി­ട്ടില്ല. സു­ധാ­ക­രന്‍ പ­റഞ്ഞ­ത് പ­ലതും പി­ന്നീ­ട് തി­രു­ത്തി­യി­ട്ടുണ്ട്. ഇതും തി­രു­ത്തേ­ണ്ടി വ­രു­മെന്നും സു­ധീ­രന്‍ കൂ­ട്ടി­ച്ചേര്‍ത്തു. കെ­പി­സി­സി യോ­ഗ­ത്തില്‍ താന്‍ ഉ­യര്‍ത്തി­യ വി­മര്‍­ശ­ന­ങ്ങള്‍­ക്ക് മ­റുപ­ടി പ­റ­യേണ്ട­ത് അ­വി­ടെ­വ­ച്ചാ­യി­രു­ന്നെന്നും സു­ധീ­രന്‍ വ്യ­ക്ത­മാക്കി.

2016ലെ നി­യ­മസ­ഭാ തെ­ര­ഞ്ഞെ­ടു­പ്പില്‍ ഗ്രൂ­പ്പ് നോ­ക്കാ­തെ മെ­റി­റ്റി­ന്‍റെ അടിസ്ഥാന­ത്തില്‍ കോണ്‍­ഗ്ര­സ് സ്ഥാ­നാര്‍­ഥിക­ളെ നി­ശ്ച­യി­ച്ചി­രു­ന്നെ­ങ്കില്‍ തെ­ര­ഞ്ഞെ­ടു­പ്പ് ഫ­ലം വ്യ­ത്യ­സ്­ത­മാ­കു­മാ­യി­രു­ന്നെന്നും സു­ധീ­രന്‍ തു­റ­ന്ന­ടിച്ചു. സ്ഥാ­നാര്‍­ഥി നിര്‍ണ­യം ക­ഴി­ഞ്ഞിട്ടെങ്കിലും ഗ്രൂ­പ്പു­കള്‍ പ­ര­സ്­പ­ര­മുള്ള പോ­ര് അ­വ­സാ­നി­പ്പി­ച്ചി­രു­ന്നെ­ങ്കിലും കോണ്‍­ഗ്ര­സ് വലി­യ വിജ­യം നേ­ടു­മാ­യി­രു­ന്നെന്നും അ­ദ്ദേ­ഹം പ്ര­തി­ക­രിച്ചു.