ഗവർണർ സെനറ്റിലേക്ക് നാമനിർദേശം ചെയ്ത എബിവിപി നേതാവ് റിമാൻഡിൽ
Thursday, December 28, 2023 7:24 PM IST
പത്തനംതിട്ട: പന്തളം എൻഎസ്എസ് കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ എസ്എഫ്ഐ-എബിവിപി സംഘർഷത്തിൽ ഗവർണർ കേരള സർവകലാശാല സെനറ്റിലേക്ക് നാമനിർദേശംചെയ്ത സുധി സദനാണ് റിമാൻഡിലായത്. മറ്റൊരു എബിവിപി പ്രവർത്തകൻ വിഷ്ണുവാണ് കേസിൽ ഒന്നാംപ്രതി.
സംഘർഷത്തിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റതിനെ തുടർന്നാണ് ഇരുവരെയും റിമാർഡ് ചെയ്തത്. സംഘർഷത്തെതുടർന്ന് പന്തളം പോലീസ് സ്ഥലത്തെത്തി വിദ്യാർഥികളെ പിരിച്ചുവിടുകയും പരിപാടി റെദ്ദാക്കുകയുംചെയ്തു.
സംഘർഷത്തിന് പന്നാലെ ഏഴംകുളത്ത് കേസിൽ പ്രതിയായ എബിവിപി പ്രവർത്തകൻ ശ്രീനാഥിന്റെ വീട് വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് അടിച്ചു തകർത്തിരുന്നു. പിന്നിൽ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് എബിവിപി ആരോപിച്ചു.
പിന്നീട് പന്തളത്ത് ആർഎസ്എസ് കാര്യാലയത്തിനുനേരെയും ആക്രമണമുണ്ടായി. പന്തളം ടൗണിന് സമീപമുള്ള കാര്യാലയത്തിന്റെ ജനൽചില്ല് അടിച്ച് തകർക്കുകയായിരുന്നു.