ന്യൂഡൽഹി: രാഷ്ട്രീയ രജ്പുത് കർണി സേന അധ്യക്ഷൻ സുഖ്‌ദേവ് സിംഗ് ഗോഗമേദിയെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ കൂടി പിടിയിൽ. ഡൽഹി ക്രൈംബ്രാഞ്ച്, രാജസ്ഥാൻ പോലീസുമായി സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ചണ്ഡീഗഡിൽ നിന്നും ഇവരെ കസ്റ്റഡിയിലെടുത്തത്.

മൂന്ന് പ്രതികളെയും ഡൽഹിയിലേക്ക് കൊണ്ടുവരികയാണെന്ന് പോലീസ് അറിയിച്ചു. നേരത്തെ, കേസുമായി ബന്ധപ്പെട്ട് ഹരിയാനയിലെ മഹേന്ദ്രഗഡ് നിവാസിയായ രാംവീർ സിംഗ്, ഹരിയാന മഹേന്ദ്രഘട്ട് സ്വദേശി നിതിൻ ഫൗജി, രാജസ്ഥാൻ സ്വദേശി രോഹിത് സിങ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.