ജയ്പുർ: രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട് സർക്കാരിലെ 25 മന്ത്രിമാരിൽ 17 പേരും പരാജയപ്പെട്ടു. ഈ ഇലക്ഷനിൽ പാർട്ടിയുടെ പ്രചാരണ സമിതിയെ നയിച്ച ഗോവിന്ദ് റാം മേഘ്‌വാൾ ഉൾപ്പെടെയുള്ളവരാണ് തോൽവിയറിഞ്ഞത്.

ഖജുവാലയിൽ ബിജെപിയുടെ വിശ്വനാഥ് മേഘ്‌വാളിനോട് 17,374 വോട്ടുകൾക്കാണ് ഗോവിന്ദ് മേഘ്‌വാള് പരാജയപ്പെട്ടത്. രമേഷ് ചന്ദ് മീണ (സപോത്ര), ഷാലെ മുഹമ്മദ് (പൊക്രാൻ), ഭൻവർ സിംഗ് ഭാട്ടി (കൊലയാത്), ശകുന്തള റാവത്ത് (ബൻസൂർ), വിശ്വേന്ദ്ര സിംഗ് (ദീഗ് കുംഹർ), ഉദൈലാൽ അഞ്ജന (നിംബഹേര) എന്നിവരും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മറ്റ് കോൺഗ്രസ് മന്ത്രിമാരിൽ ഉൾപ്പെടുന്നു.

അശോക് ഗെഹ്‌ലോട്ടിന്‍റെ ഉപദേഷ്ടാക്കളായ സന്യം ലോധ (സിരോഹി), രാജ്കുമാർ ശർമ (നവൽഗഡ്), ബാബു ലാൽ നഗർ (ഡുഡു), ഡാനിഷ് അബ്രാർ (സ്വയ്മധോപൂർ), മുൻ ചീഫ് സെക്രട്ടറി നിരഞ്ജൻ ആര്യ (സോജത്) എന്നിവരും മത്സരത്തിൽ പരാജയപ്പെട്ടു.

സർദാർപുര മണ്ഡലത്തിൽ ബിജെപിയുടെ മഹേന്ദ്ര റാത്തോഡിനെ പരാജയപ്പെടുത്തി 26,396 വോട്ടുകൾക്കാണ് അശോക് ഗെഹ്‌ലോട്ട് വിജയിച്ചത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 45,597 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.