ഭോ­പ്പാല്‍: മ­ധ്യ­പ്ര­ദേ­ശില്‍ ബി­ജെ­പി അ­ധി­കാ­ര­ത്തി­ലെ­ത്തു­മെ­ന്ന് എ­പ്പോ­ഴേ പ­റ­ഞ്ഞ­താ­ണെ­ന്ന് കേ­ന്ദ്ര­മ­ന്ത്രിയും ബി­ജെ­പി സ്ഥാ­നാര്‍­ഥി­യു­മാ­യ പ്രഹ്ലാദ് സിംഗ് പട്ടേല്‍. മ­ധ്യ­പ്ര­ദേ­ശില്‍ ബി­ജെ­പി വ്യ­ക്തമാ­യ ലീ­ഡു­യര്‍­ത്തി­യ­തി­ന് പി­ന്നാ­ലെ­യാ­യി­രു­ന്നു പ്ര­തി­ക­രണം.

തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെ­ന്ന് താന്‍ നേരത്തെ പ­റ­ഞ്ഞ­താ­ണ്. നാല് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന സൂചനകള്‍ താന്‍ പറഞ്ഞത് തെളിയിക്കു­ന്നു. കമല്‍നാഥ് നയിച്ച കോണ്‍ഗ്രസിന്‍റെ തോല്‍വിയെ കുറിച്ച് ഇനി ചര്‍ച്ച ചെയ്യാമെന്നും അ­ദ്ദേ­ഹം പ്ര­തി­ക­രിച്ചു.

നര്‍സിംഗ്­പൂ­രി­ലെ ബി­ജെ­പി സ്ഥാ­നാര്‍­ഥി­യാ­യാണ് പ്ര­ഹ്ലാ­ദ് സിം­ഗ് ജ­ന­വി­ധി തേ­ടി­യത്. എതിര്‍ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ ലഖന്‍ സിംഗ് പട്ടേലി­നെ­തി­രേ ആ­ദ്യഘ­ട്ടം മു­തല്‍ അ­ദ്ദേ­ഹം ലീ­ഡ് നി­ല­നിര്‍­ത്തി­യി­രുന്നു.

മ­ധ്യ­പ്ര­ദേ­ശില്‍ നി­ല­വില്‍ 159 സീ­റ്റു­ക­ളി­ലാ­ണ് ബി­ജെ­പി ലീ­ഡ് ചെ­യ്യു­ന്നത്. കോണ്‍­ഗ്ര­സ്-67, മ­റ്റു­ള്ള­വര്‍ നാ­ല് എ­ന്നി­ങ്ങ­നെ­യാ­ണ് ലീ­ഡ് നില.