ഹൈദരാ­ബാദ്: നി­യ­മസ­ഭാ തെ­ര­ഞ്ഞെ­ടു­പ്പ് ന­ട­ക്കുന്ന തെലു­ങ്കാ­ന­യില്‍ വോ­ട്ടെ­ടു­പ്പ് പു­രോ­ഗ­മി­ക്കുന്നു. രാ­വി­ലെ 11 വ­രെ 20.64 ശ­ത­മാ­നം പോ­ളിം­ഗ് രേ­ഖ­പ്പെ­ടുത്തി.

രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭി­ച്ചത്. 106 മണ്ഡലങ്ങളില്‍ വൈകുന്നേരം അഞ്ചുവരെയും 13 പ്രശ്‌­നബാധിത പ്രദേശങ്ങളില്‍ വൈകുന്നേരം നാല് വരെയുമാണ് പോളിംഗ് നട­ക്കുക.

ഉ­ച്ച­യ്­ക്ക് 12ഓ­ടെ മു­ഖ്യ­മന്ത്രി കെ.ച­ന്ദ്ര­ശേ­ഖ­ര റാ­വുവും ഭാ­ര്യ ശോ­ഭാ റാ­വുവും ചി­ന്താ­മാ­ട­ക്ക­യി­ലെ പോ­ളിം­ഗ് ബൂ­ത്തില്‍ വോ­ട്ട് ചെ­യ്യാ­നെ­ത്തി. ബി­ജെ­പി സംസ്ഥാ­ന അ­ധ്യ­ക്ഷനും കേ­ന്ദ്ര­മ­ന്ത്രി­യുമാ­യ ജി.കി­ഷന്‍ റെ­ഡ്ഡി­, ജൂ­ബി­ലി ഹില്‍­സി­ലെ കോണ്‍­ഗ്രസ് സ്ഥാ­നാര്‍­ഥിയും മുന്‍ ഇ­ന്ത്യന്‍ ക്രി­ക്ക­റ്റ് ക്യാ­പ്റ്റ­നു­മാ­യ മുഹമ്മ­ദ് അ­സ­റു­ദീനും രാ­വി­ലെ ത­ന്നെ വോ­ട്ട് രേ­ഖ­പ്പെ­ടു­ത്തി.

തെ­ലു­ങ്ക് താ­ര­ങ്ങളാ­യ അല്ലു അര്‍­ജുന്‍, ചി­ര­ഞ്­ജീവി, നാ­ഗാര്‍ജു­ന തു­ട­ങ്ങി­യ­വരും സം­വി­ധാ­യ­കന്‍ എ­സ്.എ­സ്.രാ­ജ­മൗലി, ഓ­സ്­കര്‍ ജേ­താ­വ് കീ­ര­വാ­ണി എ­ന്നി­വരും വോ­ട്ട് ചെയ്ത് മടങ്ങി.

119 നിയമസഭാ സീറ്റുകളി­ലേ­ക്കായി 2,290 സ്ഥാനാര്‍ഥിക­ളാ­ണ് സം­സ്ഥാന­ത്ത് ജ­ന­വി­ധി തേ­ടു­ന്നത്. ബിആര്‍എസ്, ബിജെപി, കോണ്‍ഗ്ര­സ് പാര്‍­ട്ടി­കള്‍ ത­മ്മി­ലാ­ണ് പ്രധാ­ന മ­ത്സരം.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളോടൊപ്പം തെലുങ്കാനയിലെ ഫലം ഡിസംബര്‍ മൂന്നിന് പ്രഖ്യാപി­ക്കും.