ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ ജോലിക്കിടെ 188 പോലീസുകാർക്ക് ജീവൻനഷ്ടമായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രക്തസാക്ഷികളുടെ കുടുംബങ്ങളുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

2022 സെപ്റ്റംബർ ഒന്ന് മുതൽ 2023 ഓഗസ്റ്റ് 31 വരെ, 188 പോലീസുകാരാണ് രാജ്യത്തെ ക്രമസമാധാന സുരക്ഷയും പരിപാലനവും ഉറപ്പാക്കാൻ ഡ്യൂട്ടിക്കിടെ പരമോന്നത ത്യാഗം ചെയ്തത്.-ഡൽഹിയിലെ ദേശീയ പോലീസ് സ്മാരകത്തിൽ പോലീസ് അനുസ്മരണ ദിനത്തിൽ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു.

പോലീസ് എന്നത് ഏറ്റവും കഠിനമായ ജോലിയാണ്. അത് പകലോ രാത്രിയോ, ശൈത്യകാലമോ വേനൽക്കാലമോ, ഉത്സവമോ സാധാരണ ദിവസമോ ആകട്ടെ, പോലീസുകാർക്ക് അവരുടെ കുടുംബത്തോടൊപ്പം ഉത്സവങ്ങൾ ആഘോഷിക്കാൻ അവസരം ലഭിക്കുന്നില്ല.

സ്വാതന്ത്ര്യത്തിനു ശേഷം രാഷ്ട്രത്തെ സേവിക്കുന്നതിനിടയിൽ ജീവൻ ബലിയർപ്പിച്ച 36,250 പോലീസുകാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ഷാ, പോലീസ് സ്മാരകം കേവലം പ്രതീകാത്മകമല്ലെന്നും രാഷ്ട്രനിർമാണത്തിനായുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും അംഗീകാരമാണെന്നും ഷാ പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിന് സർക്കാർ പൂർണ പ്രതിജ്ഞാബദ്ധമാണ്. എല്ലാ ജീവനക്കാരുടെയും ക്ഷേമത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അവരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1959 ഒക്ടോബർ 21 ന് ലഡാക്കിലെ ഹോട്ട് സ്പ്രിംഗ്സിൽ വൻ ആയുധധാരികളായ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിൽ 10 പോലീസുകാർ ഡ്യൂട്ടിക്കിടെ മരിച്ചു. അതിനുശേഷം, എല്ലാ വർഷവും ഒക്ടോബർ 21 ഈ രക്തസാക്ഷികളെയും ഡ്യൂട്ടിക്കിടെ മരണമടഞ്ഞ മറ്റെല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ആദരിക്കുന്നതിനായി ആചരിക്കുന്നു.