ഹൈദരാബാദ്: തെലുങ്കാനയിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള ബിആർഎസ് പാർട്ടി പരാജയപ്പെടുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

സംസ്ഥാനത്ത് കോൺഗ്രസ് നടത്തുന്ന 'വിജയഭേരി' യാത്രയ്ക്കിടെ ഭൂപാലപ്പള്ളിക്കു സമീപം ഒരു യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ.

"തെരഞ്ഞെടുപ്പിൽ കെസിആർ പരാജയപ്പെടുമെന്ന് എനിക്ക് തോന്നുന്നു. ഇത് ദോരല (ഫ്യൂഡൽ പ്രഭുക്കൾ) തെലുങ്കാനയും പ്രജാല (ജനങ്ങളുടെ) തെലുങ്കാനയും തമ്മിലുള്ള പോരാട്ടമാണ്... രാജയും പ്രജയും തമ്മിലുള്ള പോരാട്ടമാണ്..'- രാഹുൽ പറഞ്ഞു.

പത്ത് വർഷത്തിന് ശേഷവും തെലുങ്കാന മുഖ്യമന്ത്രി ജനങ്ങളിൽ നിന്ന് അകലം പാലിക്കുകയാണെന്ന് ചന്ദ്രശേഖർ റാവുവിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി പറഞ്ഞു. തെലുങ്കാനയിൽ വലിയ തോതിലുള്ള അഴിമതിയാണ് നടക്കുന്നതെന്ന് ആരോപിച്ച രാഹുൽ സംസ്ഥാനത്തെ എല്ലാ നിയന്ത്രണങ്ങളും ഒരു കുടുംബത്തിന് മാത്രമാണെന്നും കുറ്റപ്പെടുത്തി.

എല്ലാ പ്രതിപക്ഷ നേതാക്കളെയും ബിജെപി ആക്രമിക്കുന്നു. ഇഡി, സിബിഐ, ആദായനികുതി വകുപ്പുകൾ ഉപയോഗിച്ച് കേസെടുക്കുന്നു. എന്നാൽ കെസിആർ രക്ഷപ്പെടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്ത് നടപ്പിലാക്കേണ്ട ജാതി സെൻസസ് വിഷയം ഉന്നയിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോ കെസിആറോ ഒരു വാക്കുപോലും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.