തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയനക്കോഴ ആരോപണത്തില്‍ പണം വാങ്ങിയ ആളെ ഓര്‍മയില്ലെന്ന് പരാതിക്കാരനനായ ഹരിദാസന്‍. എവിടെവച്ചാണ് പണം നല്‍കിയതെന്നും തനിക്ക് ഓര്‍മയില്ലെന്ന് ഹരിദാസന്‍ കന്‍റോൺമെന്‍റ് പോലീസില്‍ മൊഴി നല്‍കി.

പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ഏപ്രില്‍ പത്തിന് ഉച്ചയ്ക്ക് രണ്ടിന് സെക്രട്ടറിയേറ്റിന് മുന്നിലെ ഓട്ടോ സ്റ്റാന്‍ഡില്‍വച്ച് ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ കൈമാറിയെന്നായിരുന്നു ഇയാള്‍ നേരത്തേ ആരോപിച്ചിരുന്നത്.

എന്നാല്‍ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് ഇത്തരത്തില്‍ ഒരു കാര്യം നടന്നതായി പോലീസ് കണ്ടെത്തിയിട്ടില്ല. ഇതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരുത്താനാണ് ഇയാളെ വീണ്ടും ചോദ്യം ചെയ്തത്.

ഹരിദാസിന്‍റെ സുഹൃത്തും എഐഎസ്എഫ് മുന്‍ നേതാവുമായ കെ.പി.ബാസിത്തിനും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. ഇയാളോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ എത്തിയിട്ടില്ല.