കൊച്ചി: ലൈംഗിക പീഡനക്കേസില്‍ നടന്‍ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍വച്ചാണ് ഷിയാസ് കസ്റ്റംസിന്‍റെ പിടിയിലായത്.

ഇയാളെ കാസര്‍ഗോട്ടേയ്ക്ക് കൊണ്ടുവരാന്‍ പോലീസ് സംഘം ചെന്നൈയ്ക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഷിയാസിനെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയാല്‍ ഉപാധികളോടെ ജാമ്യത്തില്‍ വിടണമെന്നും റിമാന്‍ഡ് ചെയ്യേണ്ടതില്ലെന്നും കോടതി ഉത്തരവിട്ടു.

ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ ചെന്നൈ വിമാനത്താവളത്തില്‍വച്ച് കസ്റ്റംസ് തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് കാസര്‍ഗോഡ് ചന്തേര പോലീസിന് കസ്റ്റംസ് വിവരം കൈമാറി.

നടന്‍ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ ചന്തേര പോലീസ് നേരത്തേ കേസെടുത്തിരുന്നു. വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും രണ്ട് തവണ ഗര്‍ഭഛിദ്രത്തിനിരയായെന്നുമായിരുന്നു പരാതി.

കേസില്‍ പോലീസ് ലുക്ക് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഇയാളെ പിടികൂടിയത്.