തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ പ്രചാരണ യാത്രയ്‌ക്കൊരുങ്ങി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ജനുവരിയിലായിരിക്കും ആരംഭിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് കേരള യാത്ര.

എന്നാല്‍ പാര്‍ട്ടിയിലോ മുന്നണിയിലോ ഇക്കാര്യം ഔദ്യോഗികമായി ചര്‍ച്ചയായിട്ടില്ലെന്നാണ് വിവരം. അടുത്തമാസം ആദ്യംചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായേക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ ജനസമ്പര്‍ക്കപരിപാടിയുമായി ഇറങ്ങുന്ന സാഹചര്യത്തിലാണ് സുധാകരന്‍ യാത്ര നടത്താന്‍ ആലോചിക്കുന്നത്. കെപിസിസി അധ്യക്ഷന്‍ ആയശേഷം അദ്ദേഹം ഇതുവരെ കേരള പര്യടനം നടത്തിയിട്ടില്ല.

അതേ സമയം, കേരളീയം പരിപാടിയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മണ്ഡല സദസ് ബഹിഷ്‌കരിക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സംഘടിപ്പിക്കുന്ന മണ്ഡല സദസ് ധൂര്‍ത്താണെന്നും പരിപാടി രാഷ്ട്രീയ പ്രചാരണമാണെന്നും പ്രതിപക്ഷം വിലയിരുത്തുന്നു.