തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 2023 ലെ ആദ്യ രണ്ടു പാദത്തിലും റെക്കോർഡ് നേട്ടമാണ് ഉണ്ടായതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

2023 ജനുവരി മുതൽ ജൂണ്‍ വരെയുള്ള കാലയളവിൽ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചത് 1,06,83,643 ആഭ്യന്തര വിനോദ സഞ്ചാരികൾ ആണ്. 2022 ൽ ഇതേ കാലയളവിൽ 88,95,593 ആയിരുന്നു. 20.1 ശതനമാനം സഞ്ചാരികളാണ് അധികമായി എത്തിയതെന്നും മന്ത്രി പറഞ്ഞു.

കോവിഡിനു മുന്പ് 2019 ലെ അർധവാർഷികത്തിൽ എത്തിയത് 89.64 ലക്ഷം വിനോദ സഞ്ചാരികളായിരുന്നു. ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കോവിഡിന് മുന്നേയുള്ള സ്ഥിതി മറികടന്ന് കേരളം മുന്നേറി എന്നതിന്‍റെ സൂചനയാണിതെന്നും മന്ത്രി പറഞ്ഞു.