തിരുവനന്തപുരം: പുതുപ്പള്ളിയിലേത് സഹതാപ തരംഗമാണെന്നും സിപിഎമ്മിന് പരിക്കൊന്നും പറ്റിയിട്ടില്ലെന്നും പാർട്ടി വിശദീകരിക്കുമ്പോൾ വോട്ടിംഗിൽ ഇത്രവലിയ അന്തരം എങ്ങനെ ഉണ്ടായി എന്ന് സൂക്ഷ്മമായി പരിശോധിക്കണമെന്ന ആവശ്യവുമായി പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി.

എന്തായാലും പരാജയം പരാജയം തന്നെ. അത് എല്ലാ ഗൗരവത്തോടെയും അംഗീകരിക്കേണ്ടതാണെന്ന് ബേബി ഫേസ്ബുക്കിൽ കുറിക്കുന്നു. ജെയ്ക് സി. തോമസിന്‍റെ പരാജയം പ്രത്യേക സാഹചര്യത്തിൽ പാടേ അപ്രതീക്ഷിതമല്ല. സഹതാപഘടകം, ബിജെപിയുടേതടക്കം ഇടതുപക്ഷവിരുദ്ധ വോട്ടുകളുടെ ഏകീകരണം തുടങ്ങിയവ എങ്ങനെ പ്രവർത്തിച്ചെന്നും വിലയിരുത്തേണ്ടതുണ്ടെന്നും ബേബി പറഞ്ഞു.