മോസ്‌കോ: യെവ്ഗനി പ്രിഗോഷിൻ കൊല്ലപ്പെട്ടതായി കരുതുന്ന വിമാനാപകടത്തിൽ നിന്ന് ഫ്ലൈറ്റ് റെക്കോർഡറുകളും പത്ത് മൃതദേഹങ്ങളും വെള്ളിയാഴ്ച കണ്ടെടുത്തതായി റഷ്യൻ അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

യുക്രെയ്നിൽ റഷ്യൻ സേനയ്ക്കൊപ്പം ചേർന്ന് യുദ്ധം ചെയ്യുകയും റഷ്യയ്ക്കെതിരേ വിമതമുന്നേറ്റം നടത്തുകയും ചെയ്ത വാഗ്‌നർ കൂലിപ്പട്ടാളത്തിന്‍റെ തലവൻ യെവ്ഗനി പ്രിഗോഷിൻ രണ്ട് ദിവസം മുൻപാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്.

മോസ്കോയിൽനിന്നു സെന്‍റ് പീറ്റേഴ്സ്ബർഗിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു സംഭവം. പ്രിഗോഷിന്‍റെ ഉടമസ്ഥതയിലുള്ള വിമാനമാണു സാങ്കേതിക തകരാറിനെത്തുടർന്ന് തകർന്നുവീണതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മൂന്നു പൈലറ്റുമാരും ഏഴു യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.