തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ സ്ഥാപന ഉടമ ഷാജൻ സ്കറിയയ്ക്കെതിരായ കേസിന്‍റെ പേരിൽ അവിടെ ജോലി ചെയ്യുന്ന വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പടെയുള്ളവരുടെ വീടുകളിൽ നടന്ന പോലീസ് റെയ്ഡിനെതിരേ കേരള പത്രപ്രവർത്തക യൂണിയൻ രംഗത്ത്.

പലരുടെയും മൊബൈൽ അടക്കം പോലീസ് പിടിച്ചെടുത്തു. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടികളാണ് പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

സ്ഥാപന ഉടമയ്ക്കെതിരേ കേസുണ്ടെങ്കിൽ അന്വേഷണം നടത്തി കുറ്റക്കാരനെന്ന് കണ്ടാൽ ശിക്ഷിക്കണം. എന്നാൽ ഉടമയ്ക്കെതിരായ കേസിന്‍റെ പേരിൽ സ്ഥാപനത്തിലെ തൊഴിലാളികളുടെ വീടുകളിൽ നടക്കുന്ന റെയ്ഡ് പ്രതിഷേധാർഹമാണ്.

ഉടമയെ കിട്ടിയില്ലെങ്കിൽ തൊഴിലാളികളെ കുടുക്കുമെന്ന പോലീസ് ഭീഷണി അന്തസുള്ള നടപടിയല്ലെന്ന് യൂണിയൻ പ്രസിഡന്‍റ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും പറഞ്ഞു.