ജയ്പുർ: 19 പുതിയ ജില്ലകളും മൂന്ന് പുതിയ റവന്യൂ ഡിവിഷനുകളും പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ. ജില്ലാ പുനർനിർണയത്തിനായി രൂപീകരിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഈ തീരുമാനം നിയമസഭയിൽ പ്രഖ്യാപിച്ചത്.
ജയ്പൂർ നോർത്ത്, ജയ്പൂർ സൗത്ത്, ജോധ്പൂർ ഈസ്റ്റ്, ജോധ്പൂർ വെസ്റ്റ്, അനുപ്ഗഡ്, ബലോതര, ബേവാർ, ദീഗ്, ദീദ്വാന-കുചമാൻ, ദുദു, ഗംഗാപൂർ സിറ്റി, കേഖ്രി, കോട്പുട്ലി-ബെഹ്റോർ, ഖൈർതാൽ, നീം കാ താന, ഫലോഡി, സലൂംബർ, സഞ്ചോർ, ഷാഹ്പുര എന്നിവയാണ് പുതിയ ജില്ലകൾ. ബൻസ്വാര, പാലി, സിക്കാർ എന്നിവയാണ് സംസ്ഥാനത്തെ പുതിയ ഡിവിഷനുകൾ.
നിലവിൽ 33 ജില്ലകളാണ് സംസ്ഥാനത്ത് ഉള്ളത്. ബിജെപി നേതാവ് വസുന്ധര രാജെ മുഖ്യമന്ത്രിയായിരിക്കെ, 2005-ൽ പ്രതാപ്ഗഡ് ജില്ലയ്ക്ക് രൂപം നൽകിയ ശേഷമുള്ള ആദ്യ ജില്ലാ പുനർനിർണയമാണിത്. ഗെഹ്ലോട്ട് സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.