"റിസോർട്ടിൽ താമസിച്ചത് പെൻഷൻ തുക ഉപയോഗിച്ച്'; ചിന്തയില്ലാത്ത വിമർശനം അരുതെന്ന് ചിന്ത
"റിസോർട്ടിൽ താമസിച്ചത് പെൻഷൻ തുക ഉപയോഗിച്ച്'; ചിന്തയില്ലാത്ത വിമർശനം അരുതെന്ന് ചിന്ത
Tuesday, February 7, 2023 7:11 PM IST
തിരുവനന്തപുരം: തനിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ ചിലർ ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നും അമ്മയുടെ ചികിത്സയ്ക്കായി ആണ് ആഡംബര റിസോർട്ടിലെ അപ്പാർട്ട്മെന്‍റിൽ താമസിച്ചതെന്നും യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം.

കൊല്ലത്ത് സ്ഥിരമായി താമസിക്കാറില്ല; അമ്മയുടെ ചികിത്സയ്ക്കായി മാസം 20,000 രൂപ വാടകയുള്ള അപ്പാർട്ട്മെന്‍റിൽ ഏതാനും നാളുകൾ വസിച്ചിരുന്നു. വൈദ്യുത ചാർജും വാട്ടർ ചാർജും ഉൾപ്പെടുന്ന ഈ വാടക ഞാനും അമ്മയും മാറിമാറിയാണ് നൽകിയത്. സർക്കാർ സ്കൂളിലെ അധ്യാപികയായ അമ്മയുടെയും പരേതനായ തന്‍റെ പിതാവിന്‍റെയും സമ്പാദ്യമുപയോഗിച്ചാണ് ചെലവുകൾ നടത്തിയതെന്നും ചിന്ത അറിയിച്ചു.

കോവിഡ് കാലത്ത് മസ്തിഷ്കത്തെ ബാധിക്കുന്ന രോഗം അമ്മയ്ക്ക് പിടികൂടിയിരുന്നു. ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയ അമ്മയ്ക്ക് അറ്റാച്ച്ഡ് ബാത്ത്റൂമുള്ള കിടപ്പുമുറി ഒരുക്കേണ്ടിയിരുന്നു. ഇതിനായി ഞങ്ങളുടെ സ്വന്തം വീട്ടിൽ പുനരുദ്ധാരണപ്രവർത്തികൾ ആരംഭിച്ചിരുന്നു. എന്നാൽ കോവിഡ് മൂലം ഈ ജോലികൾ നീണ്ടുപോയി.

ഇതോടെയാണ് സർക്കാർ ആയുർവേദ ആശുപത്രിയിലെ പ്രശസ്ത ഡോക്ടറും കുടുംബസുഹൃത്തുമായ ഡോ.ടീന ദാബിയുടെ നിർദേശപ്രകാരം അവർ താമസിക്കുന്ന അപ്പാർട്ട്മെന്‍റ് സമുച്ചയത്തിലേക്ക് താമസം മാറിയത്. ആയുർവേദ ചികിത്സ ഉറപ്പാക്കാൻ ഈ നീക്കം അനിവാര്യമായിരുന്നു.


കുടുംബപരമായ കാര്യങ്ങൾ പരസ്യമായി പറയേണ്ടി വരുന്നതിൽ വിഷമമുണ്ട്. ചിലർ ഓൺലൈനിലൂടെ തനിക്കെതിരെ ആരോപണങ്ങൾ സൃഷ്ടിക്കുകയാണ്. ഇത്തരം വിമർശനങ്ങൾ ശരിയായ നടപടിയാണോയെന്ന് ഏവരും ചിന്തിക്കണം. പിഎച്ച്ഡി പ്രബന്ധത്തിലെ തെറ്റ് ശ്രദ്ധയിൽപ്പെട്ടയുടൻ അക്കാര്യം സ്ഥിരീകരിച്ചിരുന്നുവെന്നും ചിന്ത വ്യക്തമാക്കി.

അമ്മയോടൊപ്പം മാധ്യങ്ങളെ കണ്ട വേളയിലാണ് ചിന്ത ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നേരത്തെ, പ്രതിദിനം 8500 രൂപ വരെ വാടക വരുന്ന മുറിയിലാണ് ചിന്താ ജെറോം താമസിച്ചതെന്നും ഒന്നേമുക്കാൽ വർഷം കൊണ്ട് ഏകദേശം 38 ലക്ഷം രൂപ ചെലവായി എന്നും ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം ഇഡിക്കും വിജിലൻസിനും പരാതി നല്‍കിയിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<