കണ്ണൂർ: അഴീക്കോട് ക്ഷേത്രോത്സവത്തിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടി അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തില്‍ പത്ത് പേർക്കെതിരെ കേസെടുത്തു. അഞ്ച് ക്ഷേത്രം ഭാരവാഹികൾക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

കണ്ണൂർ അഴീക്കോട് ഇന്ന് പുലർച്ചെ ആണ് അപകടമുണ്ടായത്. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലാണ് സംഭവം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുകളിലേക്ക് പോയ അമിട്ട് പൊട്ടാതെ ആളുകൾക്കിടയിലേക്ക് വീണ് പൊട്ടുകയായിരുന്നു.

12 വയസുള്ള കുട്ടിക്ക് അടക്കം അപകടത്തിൽ പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.