പൂന: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിനെതിരേ ജമ്മു കാഷ്മീർ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. നാലാംദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 318 റൺസെന്ന നിലയിലാണ് ജമ്മു.

16 റൺസുമായി സഹിൽ ലോത്രയും അഞ്ചുറൺസുമായി ആബിദ് മുഷ്താഖുമാണ് ക്രീസിൽ. സെഞ്ചുറി നേടിയ നായകൻ പരസ് ദോഗ്രയുടെയും അർധസെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ കനയ്യ വധവാന്‍റെയും മികവിലാണ് ജമ്മു കാഷ്മീർ മികച്ച സ്കോർ പടുത്തുയർത്തിയത്. 232 പന്തിൽ 13 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 132 റൺസെടുത്ത ദോഗ്രയാണ് ടോപ് സ്കോറർ.

അതേസമയം, ഇരുവർക്കും പുറമെ, വിവ്രാന്ത് ശർമ (37), ലോണെ നസീർ മുസാഫർ (28) എന്നിവർക്കു മാത്രമേ ഭേദപ്പെട്ട സ്കോർ കണ്ടെത്താനായുള്ളൂ. കേരളത്തിനു വേണ്ടി എം.ഡി. നിതീഷ് 65 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ എൻ.പി. ബേസിൽ രണ്ടും ആദിത്യ സർവാതെ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ഒന്നാമിന്നിംഗ്സിൽ 281 റൺസെടുത്ത കേരളം ഒരു റണ്ണിന്‍റെ നിർണായക ലീഡ് സ്വന്തമാക്കിയിരുന്നു. ഇതോടെ സെമി ഫൈനലിലേക്കു മുന്നേറാനുള്ള കേരള സാധ്യത വർധിച്ചു. മത്സരം സമനിലയിൽ കലാശിച്ചാൽ പോലും കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ ബലത്തിൽ സെമിയിലേക്കു മുന്നേറാം.