തൃശൂര്‍: ബിജെപിയെ വിജയിപ്പിക്കാൻ തൃശൂർപൂരം കലക്കിയത് പിണറായിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പൂരം കലക്കിയതിനെതിരെ തേക്കിൻകാട് മൈതാനിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാരോട് സ്ഥലത്ത് പോകണ്ടെന്ന് പറഞ്ഞ അതേ പോലീസ്, സേവാ ഭാരതിയുടെ ആംബുലന്‍സില്‍ ബിജെപി സ്ഥാനാര്‍ഥിയെ എഴുന്നള്ളിച്ചെന്നും ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കും എസ്‌കോര്‍ട്ട് നല്‍കിയെന്നും സതീശന്‍ പറഞ്ഞു.

പൂരം കലക്കാനുള്ള തന്‍റെ പ്ലാന്‍ നന്നായി നടപ്പാക്കുന്നുണ്ടോയെന്ന് അറിയാനാണ് അജിത് കുമാർ എത്തിയത്. എപ്പോള്‍ ഉറങ്ങണമെന്നും എഴുന്നേല്‍ക്കണമെന്നും കൃത്യമായ ചിട്ടയുള്ളയാളാണ് പിണറായി.

അങ്ങനെയുള്ള പിണറായി പൂരം പോലീസ് ഇടപ്പെട്ട് കലക്കിയത് അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും. ഏതെങ്കിലും അന്തം കമ്മി വിശ്വസിക്കുമോ എന്നും സതീശന്‍ ചോദിച്ചു.