തലസ്ഥാനത്ത് റോഡിലെ കുഴികള്‍ അടച്ച് ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
തലസ്ഥാനത്ത് റോഡിലെ കുഴികള്‍ അടച്ച് ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
Monday, May 27, 2024 2:51 PM IST
തിരുവനന്തപുരം: തിരുവനന്തപുരത്തെ റോഡ് നിര്‍മാണം അനിശ്ചിതമായി നീണ്ടുപോകുന്നതില്‍ പ്രതിഷേധവുമായി ബിജെപി. കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍ കുഴികള്‍ അടച്ച് പ്രതിഷേധിച്ചു. റോഡ് നിര്‍മാണത്തിനായി പൊളിച്ചിട്ട ഭാഗങ്ങളില്‍ കല്ലും മണ്ണുമിട്ടാണ് അടച്ചത്.

റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ കോര്‍പ്പറേഷന്‍റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നാരോപിച്ചാണ് പ്രതിഷേധം. ശ്രീമൂലം ക്ലബിന് മുന്നിലായുള്ള റോഡിലാണ് പ്രതിഷേധം ആരംഭിച്ചത്. പൈപ്പിടുന്നതിനായി എടുത്ത കുഴികള്‍ കൗണ്‍സിലര്‍മാര്‍ അടച്ചു.

മാസങ്ങളായി തുടങ്ങിയ നിര്‍മാണ പ്രവൃത്തി ഇതുവരെ പൂര്‍ത്തിയാക്കാനായില്ലെന്നും കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ തികഞ്ഞ അനാസ്ഥയാണ് ഇതിന് കാരണമെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തുക അനുവദിച്ച് കിട്ടിയിട്ടും കൃത്യസമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനായിട്ടില്ല.

റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ കോര്‍പ്പറേഷന്‍റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി. അടുത്ത മാസം15നുള്ളില്‍ തീര്‍ക്കുമെന്നാണിപ്പോള്‍ പറയുന്നത്. എന്നാല്‍ ചുരുങ്ങിയ ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിയിക്കുന്നില്ല. എല്ലാ കുഴികളും മൂടികൊണ്ടുള്ള സമരം തുടരുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

അതേസമയം, കുഴികള്‍ അടച്ചാല്‍ നിര്‍മാണം വീണ്ടും നീളുന്ന സാഹചര്യമുണ്ടാകുമെന്ന ആശങ്ക ശക്തമാണ്. അടച്ച കുഴികള്‍ തുറന്നശേഷമേ പൈപ്പ് ഇടുന്ന ജോലി ഉള്‍പ്പെടെ പുനഃരാരംഭിക്കാനാകു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<