കാട്ടാനശല്യം; വയനാട്ടിൽ നിന്നുള്ള ദ്രുതകർമ സേന ഇടുക്കിയിൽ എത്തി
കാട്ടാനശല്യം; വയനാട്ടിൽ നിന്നുള്ള ദ്രുതകർമ സേന ഇടുക്കിയിൽ എത്തി
Saturday, February 4, 2023 10:35 AM IST
മൂന്നാർ: കാട്ടാന ശല്യത്തിന് പരിഹാരം കാണാനായി വയനാട്ടിൽ നിന്നുള്ള ദ്രുതകർമ സേന ഇടുക്കിയിലെത്തി. വനമന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞ ദിവസം നടത്തിയ സർവകക്ഷിയോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് സംഘം എത്തിയിരിക്കുന്നത്.

വയനാട് ആർആർആർടി റേഞ്ച് ഓഫീസർ രൂപേഷിന്‍റെ നേത്യത്വത്തിലുള്ള സംഘമാണ് എത്തിയത്. ഒരു ബയോളജിസ്റ്റ്, രണ്ട് ഫോറസ്റ്റ് ഓഫീസർമാർ, ഒരു വാച്ചർ അടക്കം അഞ്ചുപേരാണ് സംഘത്തിലുള്ളത്.


ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ അക്രമകാരികളായ ആനകളെ നാലു ദിവസം ഈ സംഘം നിരീക്ഷിക്കും. തുടർന്ന് റിപ്പോർട്ട് സമർപ്പിക്കും. ശേഷം ഡോ. അരുൺ സക്കറിയായുടെ നേത്യത്വത്തിലുള്ള വിപുലമായ സംഘം എത്തും.

പ്രധാനമായും അരിക്കൊന്പൻ, ചക്കകൊന്പൻ, മൊട്ടവാലൻ എന്നീ മൂന്ന് കൊന്പൻമാരെ സ്ഥലത്തുനിന്നും മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<