പരസ്യ വിചാരണ, കെട്ടിയിട്ട് മർദനം, ഭീഷണി; സിദ്ധാർഥൻ നേരിട്ടത് ക്രൂരപീഡനം
പരസ്യ വിചാരണ, കെട്ടിയിട്ട് മർദനം, ഭീഷണി; സിദ്ധാർഥൻ നേരിട്ടത് ക്രൂരപീഡനം
Thursday, February 29, 2024 7:59 AM IST
വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാമ്പസിൽ രണ്ടാം വർഷ വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളെയും തുടർന്നാണ് സിദ്ധാർഥൻ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ഫെബ്രുവരി 16ന് വീട്ടിലേക്ക് മടങ്ങിയ സിദ്ധാർഥനെ സഹപാഠിയെകൊണ്ട് തിരികെ വിളിപ്പിക്കുകയായിരുന്നു. അന്നു രാവിലെ ക്യാമ്പസിലെ പാറപ്പുറത്തും വാട്ടർ ടാങ്കിനു സമീപവും സിദ്ധാർഥനെ പ്രതികൾ സംഘം ചേർന്നു മർദിച്ചു.

ഫെബ്രുവരി 17ന് ഹോസ്റ്റലിന്‍റെ നടുമുറ്റത്ത് സിദ്ധാർഥനെ പരസ്യവിചാരണ ചെയ്തു. തുടർന്ന് നഗ്നനാക്കി കയറുകൊണ്ടു കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. ഫെബ്രുവരി 18ന് ഉച്ചവരെയും മർദിച്ചു.

ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കിയായിരുന്നു മർദനം. രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ മർദിച്ചു. തുടർന്ന് ഇരുമ്പുകമ്പിയും വയറുകളും പ്രയോഗിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. ഈ സംഭവങ്ങളെല്ലാം കോളജ് ഡീനിന്‍റെയും ഹോസ്റ്റൽ വാർഡന്‍റെയും അറിവോടെയായിരുന്നു.

തുടർന്ന് ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 1.30ന് സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ഉടുതുണിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ സഹപാഠികൾ കാണുകയായിരുന്നു.

കോളജിലെ പരിപാടിക്കിടെ പെൺകുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞെന്ന പേരിൽ സിദ്ധാർഥനെ ഗ്രൗണ്ടിൽ സീനിയർ വിദ്യാർഥികൾ സംഘം ചേർന്നു ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.

സിദ്ധാർഥൻ സീനിയർ വിദ്യാർഥികളോടൊപ്പം നൃത്തം ചെയ്തതാണ് ആക്രമണത്തിന് കാരണമായതെന്നും പറയപ്പെടുന്നു. അതേസമയം, സിദ്ധാർഥനെ ക്രൂരമായി മർദിച്ചകാര്യം പുറത്തറിയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് മറ്റ് വിദ്യാർഥികൾ പറഞ്ഞു. വിവരം പുറത്തുപറഞ്ഞാൽ തലയമുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിൻജോ ജോൺസൻ മുന്നറിയിപ്പ് നൽകിയെന്നാണ് വിവരം.

ക്യാമ്പസിൽ ഇത്തരം മൃഗീയ വിചാരണകൾ നേരത്തേയും നടന്നിട്ടുള്ളത് കൊണ്ടാണ് ആരും സിദ്ധാർഥനെ രക്ഷിക്കാൻ തുനിയാത്തതെന്നും വിവരമുണ്ട്. കോളജ് ഹോസ്റ്റലിൽ അടിപിടികൾ ഇടയ്ക്കുണ്ടാകുമ്പോഴും ഒന്നും പുറത്തുപോകരുതെന്നും ഹോസ്റ്റലിലെ അടി അവിടെ തീരണമെന്നാണ് അലിഖിത നിയമം. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് ജെ.എസ്. സിദ്ധാർഥൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<