മാ­സ­പ്പ­ടി­യിലെ വി­ജി­ലന്‍­സ് അ­ന്വേ­ഷ­ണം; മു­ഖ്യ­മന്ത്രി അ­ട­ക്ക­മു­ള്ള­വര്‍­ക്ക് നോ­ട്ടീ­സ് അയ­യ്ക്കാൻ ഹൈക്കോടതി നിർദേശം
മാ­സ­പ്പ­ടി­യിലെ വി­ജി­ലന്‍­സ് അ­ന്വേ­ഷ­ണം; മു­ഖ്യ­മന്ത്രി അ­ട­ക്ക­മു­ള്ള­വര്‍­ക്ക് നോ­ട്ടീ­സ് അയ­യ്ക്കാൻ ഹൈക്കോടതി നിർദേശം
Friday, December 8, 2023 11:07 AM IST
കൊച്ചി: കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രിയും മ­കള്‍ വീ­ണ വി­ജ­യനും മറ്റ് രാഷ്ട്രീയ നേതാക്കളും പണം വാങ്ങി­യതില്‍ വി­ജി­ലന്‍­സ് അ­ന്വേഷ­ണം ആ­വ­ശ്യ­പ്പെ­ട്ടു­ള്ള ഹര്‍­ജി­യില്‍ ഇ­ട­പെ­ട്ട് ഹൈ­ക്കോ­ട­തി .മു­ഖ്യ­മന്ത്രി അ­ട­ക്ക­മു­ള്ള­വ­രെ കോട­തി കേ­സില്‍ സ്വ­മേധ­യാ ക­ക്ഷി ചേര്‍ത്തു.

സി­എം­ആര്‍­എല്‍ ക­മ്പ­നി­യില്‍­നി­ന്ന് പ­ണം വാ­ങ്ങി­യ­വര്‍­ക്കെ­തിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി ത­ള്ളി­യ­തി­നെ­തിരേ ഗിരീഷ് ബാ­ബു ആ­ണ് ഹൈ­ക്കോ­ട­തി­യെ സ­മീ­പി­ച്ചത്. ജസ്റ്റീസ് കെ.ബാ­ബു­വാ­ണ് ഹര്‍­ജി പ­രി­ഗ­ണി­ച്ചത്.

എ­തിര്‍ക­ക്ഷി­ക­ളു­ടെ വാ­ദം കേള്‍­ക്കാ­തെ ഹർജിയിൽ തീ­രു­മാ­നം എ­ടു­ക്കാ­നാ­വി­ല്ലെ­ന്ന് കോട­തി പ­റഞ്ഞു. കേ­സില്‍ വി­ശ­ദമാ­യ വാ­ദം കേള്‍­ക്കു­മെ­ന്നും കോട­തി വ്യ­ക്ത­മാക്കി.

മു­ഖ്യ­മന്ത്രി പി­ണ­റാ­യി വി­ജയന്‍, മ­കള്‍ വീ­ണാ വി­ജ­യന്‍, കോണ്‍­ഗ്ര­സ് നേ­താ­വ് ര­മേ­ശ് ചെ­ന്നിത്ത­ല, മുസ്‌ലീം ലീ­ഗ് ­നേ­താ­വ് പി.കെ.കു­ഞ്ഞാ­ലി­ക്കു­ട്ടി എ­ന്നി­വര്‍ ഉള്‍­പ്പെ­ടെ­യു­ള്ള 12 പേര്‍­ക്ക് നോ­ട്ടീ­സ് അ­യയ്ക്കാൻ കോട­തി ­നിർദേശം നൽകി.

മൂവാറ്റുപുഴ വിജിലന്‍സ് കോ­ട­തി­യു­ടെ വി­ധി തെ­റ്റാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ അറിയിച്ചിരു­ന്നു. വിജിലന്‍സ് കോടതി കണ്ടെത്തല്‍ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും, രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്നതിന് സാക്ഷിമൊഴികള്‍ ഉള്ള സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാമായിരുന്നു­വെ­ന്നു­മാ­യി­രു­ന്നു അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<