ഉമ്മന്‍ ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; മൂന്ന് പ്രതികള്‍ക്ക് തടവുശിക്ഷ
ഉമ്മന്‍ ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; മൂന്ന് പ്രതികള്‍ക്ക് തടവുശിക്ഷ
Monday, March 27, 2023 1:29 PM IST
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്നു പേര്‍ക്ക് തടവുശിക്ഷ. കണ്ണൂര്‍ സബ്‌കോടതിയാണ് ശിക്ഷ വിധിച്ചത്.

88-ാം പ്രതി ദീപക്കിന് മൂന്നു വര്‍ഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. 18-ാംപ്രതി സി.ഒ.ടി.നസീര്‍, 99-ാം പ്രതി ബിജു പറമ്പത്ത് എന്നിവര്‍ക്ക് രണ്ട് വര്‍ഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ. ഇതില്‍ ബിജു സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ്. നസീറും ദീപക്കും അച്ചടക്ക നടപടിയുടെ പേരില്‍ സിപിഎം പുറത്താക്കിയവരാണ്.

കേസില്‍ ആകെയുള്ള 113 പ്രതികളില്‍ 110 പേരെ കോടതി വെറുതേ വിട്ടു. മുന്‍ എംഎല്‍എമാരായ സി.കൃഷ്ണന്‍, കെ.കെ.നാരായണന്‍ അടക്കമുള്ളവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.


2013 ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരില്‍ പോലീസ് അത്‌ലറ്റിക് മീറ്റിന്‍റെ സമാപനചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലെറിഞ്ഞെന്നാണ് കേസ്. കല്ലേറില്‍ ഉമ്മന്‍ചാണ്ടിയുടെ നെഞ്ചിലും തലയ്ക്കും പരിക്കേറ്റിരുന്നു.

ആയുധം കൊണ്ട് പരിക്കേല്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ രണ്ട് വകുപ്പുകള്‍ മാത്രമാണ് പ്രതികള്‍ക്കെതിരെ തെളിയിക്കാന്‍ കഴിഞ്ഞത്. വധശ്രമം, ഗൂഢാലോചന, പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ തെളിയിക്കാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<