ധീരനായ മനുഷ്യൻ; സത്യേന്ദർ ജെയ്നെ ആശുപത്രിയിൽ സന്ദർശിച്ച് കേജരിവാൾ
ധീരനായ മനുഷ്യൻ; സത്യേന്ദർ ജെയ്നെ ആശുപത്രിയിൽ സന്ദർശിച്ച് കേജരിവാൾ
Sunday, May 28, 2023 5:22 PM IST
ന്യൂഡൽഹി: ആശുപത്രിയിൽ ചികിത്സയിൽ‌ കഴിയുന്ന മുൻ ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയ്നെ സന്ദർശിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഡൽഹി ലോക് നായക് ആശുപത്രിയിലെത്തിയാണ് ഡൽഹി മുഖ്യമന്ത്രി തന്‍റെ സഹപ്രവർത്തകനെ കണ്ടത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു വർഷം മുൻപ് സത്യേന്ദർ ജെയ്ൻ അറസ്റ്റിലായതിനു ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. മുൻ ഡൽഹി മന്ത്രിയുമൊത്തുള്ള ചിത്രങ്ങൾ കേജരിവാൾ ട്വീറ്റ് ചെയ്തു. ധീരനായ മനുഷ്യനെ കണ്ടുമുട്ടി- എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

തിഹാർ ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മുൻ ഡൽഹി മന്ത്രിയെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലും പിന്നീട് എൽഎൻജെപി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.


പണം തട്ടിപ്പു കേസിൽ സത്യേന്ദർ ജെയ്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ആരോഗ്യനില മോശമായതിനെത്തുടർന്ന് ജൂലൈ 11 വരെയാണു ജാമ്യം നൽകിയത്.

സത്യേന്ദർ ജെയ്ന് ഇഷ്‌ടമുള്ള ആശുപത്രിയിൽ ചികിത്സ തേടാമെന്നു ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ജൂലൈ പത്തിന് ജെയ്ൻ മെഡിക്കൽ രേഖകൾ ഹാജരാക്കണം. ജാമ്യകാലയളവിൽ മാധ്യമങ്ങളോടു സംസാരിക്കരുതെന്നും കോടതി നിർദേശിച്ചു.

ഡൽഹി വിട്ടുപോകുന്നതിനും വിലക്കുണ്ട്. ജെയ്ന് നട്ടെല്ലിനു പ്രശ്നമുള്ളതിനാൽ ചികിത്സ ആവശ്യമാണെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി വാദിച്ചു. ജയിൽവാസത്തിനിടെ ജയ്ന്‍റെ ഭാരം 35 കിലോ കുറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<