പുല്ലുപാറയിൽ കാര്‍ 400 അടി താഴ്ചയിലേക്കു മറിഞ്ഞു; യാത്രക്കാര്‍ രക്ഷപ്പെട്ടു
പുല്ലുപാറയിൽ കാര്‍ 400 അടി താഴ്ചയിലേക്കു മറിഞ്ഞു; യാത്രക്കാര്‍ രക്ഷപ്പെട്ടു
Thursday, February 29, 2024 8:03 PM IST
ഇടുക്കി: ദേശീയപാതയില്‍ നിന്നും നിയന്ത്രണം വിട്ട കാര്‍ 400 അടി താഴ്ചയിലേക്കു മറിഞ്ഞു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം-തേനി ദേശീയ പാതയില്‍ പുല്ലുപാറയ്ക്കു സമീപമായിരുന്നു അപകടം.

പരിക്കേറ്റ കുമളി ചെല്ലാര്‍കോവില്‍ പാലനില്‍ക്കുംകാലായില്‍ രാജു ജോസഫ് (51 ), അണക്കര മണ്ണില്‍ കരോട്ട് തോമസ് ജോര്‍ജ് (34) എന്നിവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. റോഡില്‍ നിന്നു കാണാന്‍ കഴിയാത്ത താഴ്ചയിലേക്കു കാര്‍ മറിഞ്ഞെങ്കിലും പ്രദേശവാസികള്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ റോഡില്‍ എത്തിക്കുകയായിരുന്നു.

കാര്‍ നിയന്ത്രണം വിട്ടു പല തവണ മറിഞ്ഞെങ്കിലും പിന്നീട് മരത്തിലിടിച്ചു നിന്നതിനാലാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ഇവര്‍ മുണ്ടക്കയത്ത് നിന്നു അണക്കരയിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<