പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ? എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യണമെന്ന് ഹൈക്കോടതി
പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ? എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യണമെന്ന് ഹൈക്കോടതി
Monday, February 26, 2024 1:43 PM IST
കൊച്ചി: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണത്തെ കെഎസ്ഐഡിസി സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്ന് ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ കെഎസ്ഐഡിസി ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ കെഎസ്ഐഡിസിയെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. സിഎംആർഎല്ലിൽ പിന്നെ എന്തിനാണ് കെഎസ്ഐഡിസിയുടെ നോമിനിയെന്നു ചോദിച്ച കോടതി നിങ്ങളുടെ നോമിനിക്ക് കമ്പനിയിൽ നടന്നത് എന്തെന്ന് അറിയില്ലെന്ന് പറയുന്നത് ലോജിക്കൽ അല്ലെന്നും ചൂണ്ടിക്കാട്ടി. അതേസമയം, 57 കമ്പനികളിൽ നിക്ഷേപമുണ്ടെന്നു കെഎസ്ഐഡിസി ഹൈക്കോടതിയെ അറിയിച്ചു.

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ അറിവില്ലെന്നും വിവാദമുണ്ടായപ്പോൾ തന്നെ സിഎംആർഎലിനോട് ഓഹരിപങ്കാളിയെന്ന നിലയിൽ വിശദീകരണം ചോദിച്ചിരുന്നെന്നും കെഎസ്ഐഡിസി വ്യക്തമാക്കി.

തൽക്കാലം കെഎസ്ഐഡിസിക്കെതിരായ അന്വേഷണം മാറ്റി വെക്കണമെന്നും വ്യക്തമായ തെളിവുകൾ കിട്ടിയതിന് ശേഷംമാത്രമേ അന്വേഷിക്കാകൂവെന്നും കെഎസ്ഐഡിസി അവശ്യപ്പെട്ടു.

കെഎസ്ഐഡിസി നൽകിയ ഹർജിയിൽ അഭിഭാഷകന്‍ ഷോണ്‍ ജോർജും കക്ഷി ചേർന്നിട്ടുണ്ട്. അന്വേഷണം തടയണമെന്ന ആവശ്യം കർണാടക ഹൈക്കോടതി തള്ളിയതാണെന്നും അതിനാൽ ഹർജി അനുവദിക്കരുതെന്നുമാണ് ഷോണിന്‍റെ അപേക്ഷയിൽ ആവശ്യപ്പെടുന്നത്. ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി 12 ലേക്ക് മാറ്റി.

നേരത്തെ, എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസ് കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<