ന­വ­കേ­ര­ള സ­ദ­സു­മാ­യി ബ­ന്ധ­പ്പെ­ട്ട അ­ക്ര­മ­ങ്ങ­ളില്‍ മു­ഖ്യ­മ­ന്ത്രി­യെ ഒന്നാം പ്ര­തി­യാക്കണം: സ­തീ­ശന്‍
ന­വ­കേ­ര­ള സ­ദ­സു­മാ­യി ബ­ന്ധ­പ്പെ­ട്ട അ­ക്ര­മ­ങ്ങ­ളില്‍ മു­ഖ്യ­മ­ന്ത്രി­യെ ഒന്നാം പ്ര­തി­യാക്കണം: സ­തീ­ശന്‍
Sunday, December 10, 2023 3:30 PM IST
കൊച്ചി: ന­വ­കേ­ര­ള സ­ദ­സു­മാ­യി ബ­ന്ധ­പ്പെ­ട്ട അ­ക്ര­മ­ങ്ങ­ളില്‍ മു­ഖ്യ­മ­ന്ത്രി­യെ ഒന്നാം പ്ര­തി­യാ­ക്കി കേ­സെ­ടു­ക്ക­ണ­മെ­ന്ന് പ്ര­തി­പ­ക്ഷ നേ­താ­വ് വി.ഡി.സ­തീശന്‍.

മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെയുള്ള ടെംമ്പോ ട്രാവലറുകളില്‍ സിപിഎം ക്രിമിനല്‍ സംഘമാണ് യാത്ര ചെയ്യുന്നത്. ഇവരാണ് റോഡരുകില്‍ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുന്നവരെ ക്രൂരമായി ആക്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു.

കണ്ണൂരിലെ അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് വധശ്രമത്തിന് കേസെടുത്തപ്പോഴും മുഖ്യമന്ത്രി പറഞ്ഞത് അത് ജീവന്‍രക്ഷാപ്രവര്‍­ത്ത­ന­മാ­ണെ­ന്നാണ്. അക്രമികളെ അഭിനന്ദി­ക്കു­ക­യാ­ണ് മു­ഖ്യ­മന്ത്രി ചെ­യ്­ത­തെന്നും സ­തീ­ശന്‍ പ­റഞ്ഞു.

പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പാർട്ടിക്കാരെ മര്‍ദനമേല്‍ക്കുന്നത് മുഖ്യമന്ത്രി പറഞ്ഞ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ബാ­ക്കി­യാ­ണെന്നും സതീ­ശന്‍ പ­രി­ഹ­സി­ച്ചു. മറൈന്‍ ഡ്രൈവില്‍ നവകേരള സദസില്‍ പങ്കെടുക്കാന്‍ വ­ന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെയാണ് മര്‍ദ്ദി­ച്ച­ത്. എഴുന്നേറ്റ് നടക്കാന്‍ പറ്റാത്ത തരത്തില്‍ നിലത്തിട്ട് ചവിട്ടി­ക്കൂട്ടി.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കരിങ്കൊടി കാട്ടിയിട്ടു­ള്ള സിപിഎമ്മാണ് പ്രതിഷേധക്കാരെ ആക്രമിക്കുന്നത്. മഹാരാജാവിന്‍റെ എഴുന്നള്ളത്താണ് ഇപ്പോള്‍ നടക്കുന്നത്. വഴിയരികില്‍ ആരും കാണാന്‍ പാടില്ലെന്ന തരത്തിലാണ് ആക്രമണമെന്നും സ­തീ­ശന്‍ വി­മര്‍­ശിച്ചു.

മുഖ്യമന്ത്രി നല്‍കിയ ധൈര്യമാണ് ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള സാഹചര്യം ഒരു­ക്കി­യ­തെന്നും സ­തീ­ശന്‍ കൂ­ട്ടി­ച്ചേര്‍ത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<