സിദ്ധാർഥന്‍റെ മരണം: ഡീനിനെയും അസി. വാർഡനെയും സസ്‌പെൻഡ് ചെയ്ത് വിസി
സിദ്ധാർഥന്‍റെ മരണം: ഡീനിനെയും അസി. വാർഡനെയും സസ്‌പെൻഡ് ചെയ്ത് വിസി
Tuesday, March 5, 2024 3:42 PM IST
കൽപറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് കോളജ് ഡീൻ എം.കെ. നാരായണനെയും അസിസ്റ്റന്‍റ് വാർഡൻ ഡോ. കാന്തനാഥനെയും വിസി സസ്പെന്‍ഡ് ചെയ്തു.

ഇവരും നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ട് വെറ്ററിനറി സര്‍വകലാശാല വിസി ഡോ. പി.സി. ശശീന്ദ്രൻ ഉത്തരവിറക്കിയത്. എത്രകാലത്തേക്കാണ് സസ്പെന്‍ഷന്‍ എന്ന് വ്യക്തമാക്കിയിട്ടില്ല.

സിദ്ധാര്‍ഥന്‍റെ മരണത്തില്‍ അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തതെന്നാണ് ഉത്തരവില്‍ പറയുന്നത്. സുതാര്യമായ അന്വേഷണത്തിന് ഇരുവരും തത്‌സ്ഥാനത്ത് തുടരുന്നത് തടസമാകുമെന്നും ഉത്തരവിലുണ്ട്.

സംഭവത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയെ വിവരം അറിഞ്ഞതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ടുവെന്നുമായിരുന്നു ഡീനും അസിസ്റ്റന്‍റ് വാർ‌ഡനും നല്കിയ വിശദീകരണം. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക് നേരിട്ടുപോയെന്നും അതിനുശേഷം ഹോസ്റ്റൽ വിദ്യാർഥികളുമായി സംസാരിച്ചെന്നും ഇരുവരും മറുപടിയിൽ പറയുന്നുണ്ട്. എന്നാൽ മറുപടി തൃപ്തികരമല്ലെന്നാണ് വിസിയുടെ നിലപാട്.

നേരത്തെ ഗവര്‍ണര്‍ വിസിയെ പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് പി.സി. ശശീന്ദ്രനെ പുതിയ വിസിയായി നിയമിച്ചത്. ഹോസ്റ്റല്‍ വാര്‍ഡന്‍റെ കൂടി ചുമതലയുള്ള ഡീനിനും അസിസ്റ്റന്‍റ് വാര്‍ഡനുമെതിരെ നടപടിയെടുക്കാത്തതില്‍ വലിയ രീതിയിലുള്ള വിമര്‍ശനമുണ്ടായിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<