മൻ കി ബാത് നിർത്തിവയ്ക്കുന്നു; തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെന്ന് സൂചനയുമായി പ്രധാനമന്ത്രി
മൻ കി ബാത് നിർത്തിവയ്ക്കുന്നു; തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെന്ന് സൂചനയുമായി പ്രധാനമന്ത്രി
Sunday, February 25, 2024 2:36 PM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പരിപാടിയായ മന്‍ കി ബാത് അടുത്ത മൂന്നുമാസത്തേക്ക് നിർത്തിവയ്ക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇടവേള.

ഇന്ന് നടന്ന മന്‍ കി ബാത്തിന്‍റെ 110-ാമത്തെ എപ്പിസോഡിൽ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാര്‍ച്ചില്‍ നിലവില്‍ വരുമെന്ന കണക്കുകൂട്ടലിലാണ് തീരുമാനമെന്നും രാഷ്ട്രീയ മര്യാദയുടെ പേരിലാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പുതിയ ഊർജത്തോടെ വീണ്ടും കാണാമെന്നും മോദി പറഞ്ഞു.

എല്ലാ മാസത്തെയും അവസാനത്തെ ഞായറാഴ്ച്ചകളിലാണ് മന്‍ കി ബാത്ത് പരിപാടി നടത്തുന്നത്. അടുത്ത മന്‍ കി ബാത്ത് മാര്‍ച്ച് 31നാണ് നടക്കേണ്ടത്. താത്കാലികമായി നിർത്തിവയ്ക്കുന്നെങ്കിലും ഇക്കാലയളവില്‍ മന്‍ കി ബാത്ത് എന്ന ഹാഷ് ടാഗില്‍ നിർദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ നാരീശക്തി എല്ലാ മേഖലയിലും പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ താണ്ടുകയാണെന്ന് മൻ കി ബാത്തിൽ മോദി പറഞ്ഞു. സ്ത്രീകള്‍ പിന്നിലുള്ള ഒരു മേഖലയും ഇന്ന് രാജ്യത്തില്ല. കന്നിവോട്ടർമാർ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് റിക്കാര്‍ഡ് തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിനിമ, കായിക രംഗത്തുള്ളവരും യൂട്യൂബ് ഇൻഫ്ലുവൻസേഴ്സും ആദ്യവോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ പ്രചോദനം നല്‍കണമെന്നും മോദി ആഹ്വാനം ചെയ്തു

ജനങ്ങളുമായുള്ള തുടർച്ചയായ ആശയവിനിമയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ഒക്ടോബർ മൂന്നിനാണ് ‘മൻ കീ ബാത്ത്‌’ ആരംഭിച്ചത്. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുൻപും പരിപാടി നിർത്തിവച്ചിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<