കാനത്തിന് വിടനല്കി തലസ്ഥാനം; വിലാപയാത്ര കോട്ടയത്തേക്ക്
കാനത്തിന് വിടനല്കി തലസ്ഥാനം; വിലാപയാത്ര കോട്ടയത്തേക്ക്
Saturday, December 9, 2023 2:52 PM IST
തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തലസ്ഥാനഗരി വിടചൊല്ലി. കെഎസ്ആർടിസിയുടെ പ്രത്യേകം സജ്ജീകരിച്ച ബസിൽ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു.

വിലാപയാത്ര കടന്ന് പോകുന്ന പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ സൗകര്യം ഏർപ്പെടുത്തുമെന്ന് സിപിഐ നേതാക്കൾ വ്യക്തമാക്കി. വൈകുന്നേരം നാലിന് വിലാപയാത്ര കിളിമാനൂരിലെത്തും. അഞ്ചേകാലിന് കൊട്ടാരക്കരയിലും 6.45ന് ചെങ്ങന്നൂരിലും 7.15ന് തിരുവല്ലയിലുമെത്തും.

രാത്രി എട്ടോടെ ജില്ലാ അതിര്‍ത്തിയായ ചങ്ങനാശേരിയില്‍ സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനുവിന്‍റെ നേതൃത്വത്തില്‍ മൃതദേഹം പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങും. ജില്ലയില്‍നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും വിലാപയാത്രയെ അനുഗമിക്കും. കുറിച്ചി, ചിങ്ങവനം, നാട്ടകം, തിരുനക്കര എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

രാത്രി ഒമ്പതിനു ചൊല്ലിയൊഴുക്കം റോഡിലുള്ള സിപിഐ ജില്ലാകമ്മിറ്റി ഓഫീസ് അങ്കണത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. രാത്രി 11 വരെ ഇവിടെ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് കാനത്തെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും. ഞായറാഴ്ച രാവിലെ 10ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. സംസ്‌കാരചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും.

നേരത്തെ തിരുവനന്തപുരത്ത് പ്രിയനേതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പട്ടത്തെ പാർട്ടി ഓഫീസിൽ നടന്ന പൊതുദർശനത്തിൽ തിരുവനന്തപുരം നിവാസികളും വിവിധ കക്ഷിനേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചു.

കൊച്ചിയിൽ നിന്നും ഇന്ന് രാവിലെ 10ന് പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം തിരുവനന്തപുരത്തെത്തിച്ചത്. കൊച്ചി അമൃത ആശുപത്രിയിൽ നിന്നും എട്ടരയോടെ നെടുന്പാശേരിയിലെത്തിച്ച മൃതദേഹം അവിടെ നിന്ന് എയർ ആംബുലൻസിലാണ് തിരുവനന്തപുരത്തെത്തിച്ചത്.

വിമാനത്താവളത്തിൽ നിന്നും സിപിഐ സംസ്ഥാന നേതാക്കൾ ഭൗതിക ദേഹം ഏറ്റുവാങ്ങി റെഡ് വാളണ്ടിയർമാരുടെ അകന്പടിയോടെ സിപിഐയുടെ നിലവിലെ സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ പട്ടത്തെ പിഎസ് സ്മാരകത്തിൽ എത്തിക്കുകയായിരുന്നു. വിമാനത്താവളത്തിൽ നിന്നും വിലാപയാത്രയായാണ് പട്ടത്തെ പാർട്ടി ആസ്ഥാനത്തെത്തിച്ചത്.

അദ്ദേഹത്തിന്‍റെ ഭൗതികദേഹവുമായുള്ള വിലാപയാത്ര കടന്ന് വരുന്ന വിവരം അറിഞ്ഞ് വിവിധ കേന്ദ്രങ്ങളിൽ ആദരാഞ്ജലി അർപ്പിക്കാൻ പാർട്ടിപ്രവർത്തകരും നാട്ടുകാരും റോഡിനിരുവശവും തടിച്ചുകൂടിയിരുന്നു.

സിപിഐ ദേശീയ നേതാക്കളായ എ. രാജ, നാരായണ എന്നിവരും പന്ന്യൻ രവീന്ദ്രൻ, ബിനോയ് വിശ്വം, കെ.ഇ. ഇസ്മായിൽ, സിപിഎം നേതാവ് എ.കെ. ബാലൻ തുടങ്ങിയവരും വിവിധ കക്ഷി നേതാക്കളും വിവിധ സർവീസ് സംഘടനാ നേതാക്കളും തൊഴിലാളി യൂണിയൻ നേതാക്കളും ആദരാഞ്ജലി അർപ്പിക്കാനായി പിഎസ് സ്മാരകത്തിലെത്തിയിരുന്നു.

സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എംഎൻ സ്മാരകത്തിന് പുതിയ മന്ദിരം നിർമ്മിക്കാനുള്ള പണികൾ നടക്കുന്നതിനാൽ താൽകാലിക ഓഫീസായി പട്ടത്തെ പിഎസ് സ്മാരകം തെരഞ്ഞെടുക്കുകയായിരുന്നു. വെള്ളിയാഴ്ച ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രൻ അന്തരിച്ചത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<