കോവളം: ടാല്‍റോപ്പിന്‍റെ പത്താമത് വില്ലേജ് പാര്‍ക്ക് ബാലരാമപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ തിരുവനന്തപുരം ജില്ലയില്‍ ടാല്‍റോപ് ഇതിനകം പ്രവര്‍ത്തനമാരംഭിച്ചത് 10 വില്ലേജ് പാര്‍ക്കുകള്‍.

ബാലരാമപുരം പഞ്ചായത്തിനെ ടെക്‌നോളജിയുടെയും സംരംഭകത്വത്തിന്‍റെയും പ്രദേശമാക്കി മാറ്റുന്ന ടാല്‍റോപിന്‍റെ വില്ലേജ് പാര്‍ക്കിന്‍റെ ഉദ്ഘാടനം എം. വിന്‍സെന്‍റ് എംഎല്‍എ നിര്‍വഹിച്ചു.

ബാലരാമപുരത്ത് പ്രവര്‍ത്തനമാരംഭിച്ച വില്ലേജ് പാര്‍ക്കില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള ഇന്‍ഫ്രാസ്ട്രക്ചറാണ് ഒരുക്കിയിരിക്കുന്നത്.

ബാലരാമപുരം പഞ്ചായത്തിനെ സിലിക്കണ്‍ വാലി മോഡല്‍ കേരളത്തിന്‍റെ ഭാഗമാക്കുന്ന ‘സിലിക്കണ്‍ വാലി മോഡല്‍ ബാലരാമപുരം’, ടെക്‌നോളജിയില്‍ മിടുക്കരായ ഒരു കുട്ടിയെ കണ്ടെത്തി ക്രിയേറ്റര്‍മാരാക്കുന്ന സൗജന്യ വിദ്യാഭ്യാസ പദ്ധതിയായ ‘വണ്‍ ക്രിയേറ്റര്‍ ഫ്രം വണ്‍ വാര്‍ഡ്’ എന്നീ പ്രോജക്ടുകളുടെ ലോഞ്ചും നടന്നു.


ബാലരാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍. ഷാമില ബീവി, വാര്‍ഡ് മെമ്പര്‍മാരായ ജെ.കെ. ദേവി, എല്‍.വി. പ്രസാദ്, വില്ലേജ് പാര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രതിനിധി ഫൈറൂസ് മുഹമ്മദ്, ടാല്‍റോപ് കമ്യൂണിറ്റി ഡയറക്ടര്‍ സി.വി. ഫസ്‌ന, സെയില്‍സ് ഡയറക്ടര്‍ പി.ജെ. പ്രവീണ്‍, പ്രോജക്ട് മാനേജര്‍ ആര്‍. ഗായത്രീദേവി, ബിസിനസ് ഡവലപ്‌മെന്‍റ് മാനേജര്‍ ജെ.എസ്. സൂര്യ തുടങ്ങിയവരും സംസാരിച്ചു.