"നീറ്റില്‍' പ്രത്യേക ചര്‍ച്ച അനുവദിച്ചില്ല; പ്രതിപക്ഷം ലോക്‌സഭയില്‍നിന്ന് ഇറങ്ങിപ്പോയി
Monday, July 1, 2024 12:21 PM IST
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നീറ്റ് വിഷയത്തെക്കുറിച്ച് പ്രത്യേക ചര്‍ച്ച വേണമെന്ന ആവശ്യം നിഷേധിച്ചതോടെ സഭ വിട്ട് പ്രതിപക്ഷം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ പ്രത്യേക ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്.

ലക്ഷകണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയമാണിത്. അതിനാല്‍ ആ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് പാര്‍ലമെന്‍റ് നില്‍ക്കുന്നു എന്ന സന്ദേശമാണ് കൊടുക്കേണ്ടതെന്ന് രാഹുല്‍ വ്യക്തമാക്കി.

സാധാരണ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മുമ്പ് മറ്റ് വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് എടുക്കാറില്ലെന്ന് രാജ്‌നാഥ് സിംഗ് സഭയില്‍ മറുപടി നല്‍കി. എന്നാല്‍ നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ ഒരു ദിവസം നീറ്റിനായി മാറ്റിവയ്ക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

ഇതിനുള്ള നോട്ടീസ് നല്‍കുമ്പോള്‍ എന്ത് വേണമെന്ന് താന്‍ തീരുമാനിക്കുമെന്നായിരുന്നു സ്പീക്കറുടെ മറുപടി. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

അതേസമയം കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗിക്കുന്നു എന്നാരോപിച്ച് പാര്‍ലമെന്‍റി
ന് മുന്നില്‍ രാവിലെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. പ്ലക്കാര്‍ഡുമായാണ് ഇന്ത്യാ സഖ്യ എംപിമാര്‍ പ്രതിഷേധിച്ചത്.