ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
Friday, April 26, 2024 4:11 AM IST
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും ഭാര്യ ബുഷ്‌റ ബീബിയെയും സർക്കാർ സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും എതിരെ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് വിലക്കിയതായി ദി എക്‌സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. ഇസ്‌ലാമാബാദിലെ കോടതിയുടേതാണ് നടപടി.

സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രകോപനപരമായ പ്രസ്താവനകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്നും കോടതി ഉത്തരവിട്ടു.

ജുഡീഷ്യറി, സൈനിക മേധാവി എന്നിവരുൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രകോപനപരമായ രാഷ്ട്രീയ പ്രസ്താവനകൾ പിടിഐ മേധാവി നടത്തിയതായി ഉത്തരവിൽ പറയുന്നു.

കോടതിയുടെ മര്യാദയെ തടസപ്പെടുത്തുന്ന രാഷ്ട്രീയമോ പ്രകോപനപരമോ ആയ പ്രസ്താവനകൾ നടത്തരുതെന്ന് പ്രോസിക്യൂഷനോടും പ്രതികളോടും അവരുടെ പ്രതിഭാഗം അഭിഭാഷകരോടും കോടതി നിർദ്ദേശിച്ചു. 2018-2022 കാലഘട്ടത്തിൽ പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാൻ, സമ്മാനങ്ങൾ അനധികൃതമായി വിറ്റതിന്14 വർഷത്തെ ജയിൽ ശിക്ഷ ഉൾപ്പെടെ ഒന്നിലധികം കേസുകളിൽ ജയിലിൽ തുടരുകയാണ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക