നിയമന കോലാഹലത്തിനിടെ ബിരിക്കുളം സ്കൂൾ ഏറ്റെടുക്കാൻ തഹസിൽദാറുടെ ഉത്തരവ്
Thursday, June 13, 2024 1:51 AM IST
പരപ്പ: ഹൈക്കോടതി വിധി അനുസരിച്ച് ബിരിക്കുളം എയുപി സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതിനായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ വെള്ളരിക്കുണ്ട് തഹസിൽദാറുടെ ഉത്തരവിറങ്ങി. ഇതോടെ സ്കൂളിലെ മൂന്ന് അധ്യാപക ഒഴിവുകളിൽ പുതിയ നിയമനങ്ങൾ നടത്താനുള്ള മാനേജ്മെന്‍റിന്‍റെ നീക്കം കൂടുതൽ അവതാളത്തിലായി.

സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നത് സംബന്ധിച്ച് നാലുമാസത്തിനകം തീർപ്പുകല്പിക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരിൽ ഹാജരായി വിശദീകരണം നല്കുന്നതിനും രേഖകൾ ഹാജരാക്കുന്നതിനും നിലവിലുള്ള മാനേജരായ എങ്കപ്പ ഭട്ടിനും സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച കോൺഗ്രസ് നേതാവ് സി.ഒ.സജിക്കും തഹസിൽദാർ നോട്ടീസ് നല്കിയിരുന്നു. എന്നാൽ മാനേജർ നേരിട്ട് ഹാജരാകാതെ രേഖകൾ സമർപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെടുകയാണ് ചെയ്തത്. നീട്ടിനല്കിയ സമയത്തും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ സമർപ്പിക്കാൻ മാനേജർക്ക് സാധിച്ചില്ല. പരാതിക്കാരനായ സി.ഒ.സജി കൃത്യസമയത്തുതന്നെ ഹാജരായി തന്‍റെ വാദത്തിനനുകൂലമായ വിശദീകരണവും രേഖകളും സമർപ്പിച്ചിരുന്നു.

സ്കൂളിനുവേണ്ടി നിർമാണപ്രവർത്തനങ്ങൾ നടത്തിയ സർവേ നമ്പർ 155 ൽ ഉൾപ്പെട്ട സ്ഥലം സർക്കാർ ഭൂമിയാണെന്നു തന്നെയാണ് വില്ലേജ് ഓഫീസിലെ രേഖകളിൽ കാണുന്നതെന്ന് തഹസിൽദാർ സൈജു സെബാസ്റ്റ്യന്‍റെ ഉത്തരവിൽ പറയുന്നു.

ഏകദേശം രണ്ടേക്കറോളം വരുന്ന സർക്കാർ ഭൂമിയിലാണ് സ്കൂളിന്‍റെ കെട്ടിടവും കളിസ്ഥലവുമുള്ളത്. കേരള ഭൂസംരക്ഷണ നിയമപ്രകാരം ഈ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നത് സ്കൂളിന്‍റെ പ്രവർത്തനത്തേയും കുട്ടികളുടെ ഭാവിയേയും ബാധിക്കുന്ന സാഹചര്യത്തിൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതാണ് ഉചിതമെന്നു ചൂണ്ടിക്കാണിച്ച് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് തഹസിൽദാറുടെ ഉത്തരവ്.

സിപിഎം നിയന്ത്രണത്തിലുള്ള കിനാനൂർ സെക്കൻഡ് ഗ്രാമസേവാസംഘം എന്ന സംഘടനയുടെ ഉടമസ്ഥതയിലാണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത്. സ്ഥലവാസിയല്ലാത്ത എങ്കപ്പ ഭട്ട് നാമമാത്ര മാനേജരാണ്. സ്കൂൾ സർക്കാരിന് വിട്ടുകൊടുക്കുന്ന കാര്യത്തിൽ പ്രാദേശിക സിപിഎം നേതൃത്വം ധാരണയിലെത്തിയിട്ടുണ്ടെങ്കിലും അതിനു മുമ്പ് അധ്യാപക നിയമനങ്ങൾ നടത്താനുള്ള നീക്കമാണ് ഇപ്പോൾ വീണ്ടും വിവാദമായിരിക്കുന്നത്. ഒരു വിഭാഗം നേതാക്കൾ വൻ തുക കോഴ വാങ്ങിയാണ് നിയമനങ്ങൾ നടത്താൻ ശ്രമിക്കുന്നതെന്ന ആരോപണവുമായി ഒരു വിഭാഗം പ്രവർത്തകർ പാർട്ടി യോഗങ്ങളിൽനിന്നും വിട്ടുനില്ക്കുകയാണ്.

സർക്കാർ ഏറ്റെടുക്കാൻ പോകുന്ന സ്കൂളിൽ അതിനു മുമ്പേ മാനേജ്മെന്‍റിനു കീഴിൽ സ്ഥിരാധ്യാപകരെ നിയമിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ടി.വി.വിനയചന്ദ്രൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും കളക്ടർക്കും പരാതി നല്കിയിട്ടുണ്ട്. ഇതിനിടെ സ്കൂൾ കെട്ടിടത്തിന്‍റെ അറ്റകുറ്റപണികൾ നടത്താനും മാനേജ്മെന്‍റ് നീക്കം തുടങ്ങിയിരുന്നു.