"കാരെന്‍സ് ഡൈനര്‍'; അപമാനിച്ച് ആഹാരം തരുന്ന ജീവനക്കാരുള്ള വിചിത്രമായ ഹോട്ടല്‍
Friday, February 23, 2024 4:39 PM IST
"കസ്റ്റമര്‍ ഈസ് ദി കിംഗ്' എന്നാണല്ലൊ സാധാരണയായി എല്ലാ ബിസിനസുകാരും പറയാറുള്ളത്. അതിനാല്‍ത്തന്നെ തങ്ങളുടെ ഇടപാടുകാരുമായി വളരെ നല്ല ബന്ധം പുലര്‍ത്താന്‍ എല്ലാ കടക്കാരും ശ്രമിക്കും.

ഇനിയെങ്ങാനും തങ്ങളുടെ ജീവനക്കാര്‍ ഉപഭോക്താവുമായി തര്‍ക്കിച്ചാല്‍ മുതലാളി അപ്പോള്‍തന്നെ ഉപഭോക്താവിനൊപ്പം നില്‍ക്കുകയാണ് സാധാരണ സംഭവിക്കുക.

എന്നാല്‍ ഇതിന്‍റെ നേരേ വിപരീതമായ ഒരു ഹോട്ടല്‍ അങ്ങ് ലണ്ടനിലുണ്ട്. അതായതത് ഉപഭോക്താവിനെ അങ്ങ് അപമാനിച്ച് കാശ് വാങ്ങുന്ന ഒരിടം. സംഭവം സമൂഹ മാധ്യമങ്ങളിലും മറ്റും ചര്‍ച്ചയായിരിക്കുകയാണ്.

കാരെന്‍സ് ഡൈനര്‍ എന്നാണ് ഈ ഹോട്ടലിന്‍റെ പേര്. ഇതങ്ങ് ലണ്ടനിലെ ബര്‍ണറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയെത്തുന്ന ഉപഭോക്താക്കള്‍ക്ക് ഭക്ഷണത്തോടൊപ്പം അവഹേളനവുമാണ് ജീവനക്കാര്‍ നല്‍കുക.

അതായത് അതിഥികള്‍ ഹോട്ടല്‍ ജീവനക്കാരോട് വെള്ളം ചോദിച്ചാല്‍ സിങ്കില്‍ നിന്ന് തന്നെ എടുത്ത് കുടിക്കാന്‍ പറയും. ഭക്ഷണം മേശപ്പുറത്ത് വലിച്ചെറിഞ്ഞ് കൊടുക്കും. ഇവിടെ സന്ദര്‍ശകര്‍ക്ക് ടവ്വലുകളോ ടോയ്‌റ്റ് റോളുകളോ അടിസ്ഥാന സൗകര്യങ്ങളോഒന്നും നല്‍കില്ല.

മുറി വാടകയ്‌ക്കെടുക്കുന്നവര്‍ക്ക് കാണാനാകുന്നത് അലങ്കോലമായ കിടക്കയാകും. നിങ്ങളെ ആ മുറിയിലേക്ക് ആനയിക്കുന്നവര്‍ ഒരു മുറുമുറപ്പോടെയാകും ഇത് ചെയ്യുക. ചിലര്‍ മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്യും.

എന്നാല്‍ ഇതൊന്നും ഇവര്‍ അപമാനിക്കാനായി ചെയ്യുന്നതല്ല. ഈ ഹോട്ടലിന്‍റെ രീതി ഇപ്രകാരമാണ്. ലോകത്തിലെ ഏറ്റവും മോശപ്പെട്ട ഹോട്ടല്‍ എന്നാണ് അവര്‍ സ്വയം പരസ്യപ്പെടുത്തുന്നത്.

2021ല്‍ ഓസ്ട്രേലിയയില്‍ കാരെന്‍സ് ഡൈനര്‍ ഹോട്ടല്‍ ആദ്യമായി ഉണ്ടായി. പിന്നീട് ബ്രിട്ടനിലേക്കും ഇതെത്തി. യുകെയില്‍ ഏഴോളം ബ്രാഞ്ചുകള്‍ ഉണ്ടത്രെ. മോശം ഭാഷ ഉണ്ടായിരുന്നിട്ടും ഉപഭോക്താക്കളില്‍ 40 ശതമാനവും കുടുംബങ്ങള്‍ ആണെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു.

സമൂഹ മാധ്യമങ്ങളിലും ഈ ഹോട്ടല്‍ ഹിറ്റാണ്. ബ്രാന്‍ഡിന് ടിക്‌ടോക്കിലും മറ്റും ഇതുവരെ 1.6 മില്യണ്‍ ഫോളോവേഴ്സ് ഉണ്ടത്രെ. എന്തായാലും അപമാനിക്കപ്പെടാനായി പുതിയ പുതിയ ഉപഭോക്താക്കള്‍ എത്തുമെന്ന് ഈ ഹോട്ടലുകാർ ഉറപ്പിച്ച്;കാത്തിരിക്കുന്നു...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.