ടിവിക്ക് അടിമകളായി പൂച്ചകളും നായകളും..! പഠന റിപ്പോർട്ട് പുറത്ത്
Thursday, April 25, 2024 3:41 PM IST
ടിവിക്കു മുന്നിൽ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നവരും മൊബൈൽ ഫോണിൽ ദീർഘനേരം നോക്കിയിരിക്കുന്നവരും അനവധിയാണ്. ഇവരിൽ പലരും അവയ്ക്ക് അടിമകളായതുപോലെയുമാണ്. ഇതു മനുഷ്യരുടെ കാര്യം.

എന്നാൽ, പുതിയൊരു പഠനത്തിൽ വ്യക്തമായിരിക്കുന്നത് വീട്ടിലെ വളർത്തുമൃഗങ്ങളിൽ വലിയൊരു ശതമാനം ടെലിവിഷന് അടിമകളാണെന്നാണ്.

യുകെയിലെ വോർസെസ്റ്റർ ബോഷ് ആണു പഠനം നടത്തിയത്. ഏകദേശം 2,000 വളർത്തുമൃഗങ്ങളുടെ ഉടമകളിലായിരുന്നു പഠനം. ഇവരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു വളർത്തു നായ്ക്കളും വളർത്തു പൂച്ചകളും വലിയതോതിൽ ടിവിക്ക് അടിമപ്പെട്ടതായി വ്യക്തമായത്.

അതിനുള്ള കാരണവും പഠനത്തിൽ കണ്ടെത്തി. വീട്ടുകാർ പുറത്തേക്കുപോകുന്പോൾ പെറ്റുകൾക്കായി ടിവി ഓണാക്കി വയ്ക്കാറുണ്ടത്രെ. അതുപോലെ തങ്ങളുടെ ഇഷ്ടപ്പെട്ട ടിവി പ്രോഗ്രാം കാണുമ്പോൾ വളർത്തുമൃഗങ്ങളെയും ഇവർ ഒപ്പം കൂട്ടും. അങ്ങനെ വീട്ടിലെ നായകളും പൂച്ചകളും അതിന് അടിമകളായി.

പഠന റിപ്പോർട്ട് പ്രകാരം 1.2 കോടി വളർത്തുനായ്ക്കളും 1.1 കോടി വളർത്തു പൂച്ചകളും ഇതിനകം ടിവിക്ക് അടിമപ്പെട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടുന്നു. സർവേയിൽ പങ്കെടുത്ത ഒരു സ്ത്രീ പറഞ്ഞത് തന്‍റെ ബുൾ‌ഡോഗ് തന്‍റെ കൂടെയിരിക്കുമ്പോഴും തനിച്ചായിരിക്കുമ്പോഴും ടിവി കാണാൻ ഇഷ്ടപ്പെടുന്നു എന്നാണ്.

താൻ ജോലികളുമായി തിരക്കാകുമ്പോൾ നായയ്ക്കു ടിവി തുറന്നുകൊടുക്കാറുണ്ടെന്നും അതിനു ടിവി കഥാപാത്രങ്ങളെയെല്ലാം അറിയാമെന്നും അവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.