കൊതിയുണർത്തും ജിലേബി വന്ന വഴി അറിയാമോ..‍?
Thursday, February 22, 2018 11:31 AM IST
ജിലേബി...‌ നാവിൽ വെള്ളമൂറാൻ കാരണമാകുന്ന മധുരപലഹാരം!! വർഷങ്ങളായി പ്രതാപം ചോരാത്ത ഇന്ത്യൻ പലഹാരമെന്നു പറയാമെങ്കിലും ചരിത്രം പരിശോധിച്ചാൽ നൂറ്റാണ്ടുകൾ പിന്നിലേക്കു സഞ്ചരിക്കേണ്ടി വരും. ഇന്ത്യയുടെ ഓരോ ഭാഗത്തും വ്യത്യസ്ത രുചിഭേദങ്ങളിൽ ജിലേബി പ്രചാരത്തിലുണ്ടെങ്കിലും ഈ പലഹാരം ഇന്ത്യനല്ല എന്നതാണു വസ്തുത.

മധുരിക്കുന്ന ചരിത്രം

പേരുൾപ്പെടെ ഇന്ത്യൻ പാരന്പര്യം അവകാശപ്പെടാനില്ലാത്ത പലഹാരമാണ് ജിലേബി. സുലാബിയ എന്ന അറബി വാക്കിൽനിന്നാണ് ജിലേബിയുടെ പിറവി. ടർക്കിഷ്, പേർഷ്യൻ, അറബിക് ‌ഭക്ഷണരീതികൾ ഇന്ത്യൻ ഭക്ഷണങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മുസ്‌ലിം രാജ്യങ്ങളുമായുള്ള കച്ചവടബന്ധങ്ങൾ തുടങ്ങിയ കാലഘട്ടത്തിലായിരുന്നു ജിലേബിയും എത്തിയത്. എഡി 1450ലാണ് ഈ വരവ്.

ജിലേബിയുടെ യാത്ര

1943ൽ പി.കെ. ഗോഡെ എന്ന ചരിത്രകാരൻ തന്‍റെ പുസ്തകത്തിൽ ജിലേബിക്ക് 500 വർഷത്തെ പ്രായമുണ്ടെന്നു രേഖപ്പെടുത്തിയിരുന്നു. ഇന്ന് വിവിധ സ്ഥലങ്ങളിൽ, വിവിധ രുചികളിൽ, ജിൽബി, ജിലിപി, ജിലാപി, സെലാപി, ജിലാപിർ പാക്, ഇമാർതി, ജാംഗ്‌ഗിരി തുടങ്ങി നിരവധി പേരുകളിൽ ഈ മധുരപലഹാരം അറിയപ്പെടുന്നു. ഓരോ സ്ഥലങ്ങളിലും ജിലേബിയുടെ നിർമാണരീതിയിൽ വ്യത്യാസമുണ്ട്. പരിപ്പ്, അരിപ്പൊടി, ഗോതന്പുപൊടി തുടങ്ങിയവയാണ് സാധാരണ ജിലേബി പാകം ചെയ്യാൻ ഉപയോഗിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.