മുഗൾ സാമ്രാജ്യകാലഘട്ടത്തിലെ രഹസ്യ ചിത്രരചനകൾ കണ്ടെത്തി
Friday, June 22, 2018 9:59 AM IST
മുഗൾ സാമ്രാജ്യത്തിന്‍റെ കലാപ്രാവീണ്യം വീണ്ടും തെളിയിച്ച് പുതിയ കണ്ടെത്തൽ. ഹൂമയൂണിന്‍റെ ശവകുടീരത്തിനു സമീപമുള്ള മുഗൾ കാലത്തെ നിർമിതിയുടെ മിനാരത്തിൽനിന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. റൂഫിനുള്ളിൽ വരച്ചിരിക്കുന്ന ചിത്രങ്ങളിൽ നീല, മഞ്ഞ, ചുവപ്പ്, വെള്ള, സ്വർണ നിറങ്ങളാണുള്ളത്.

ആഗ്ര ഖാൻ ട്രസ്റ്റ് ഫോർ കൾച്ചർ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവയുടെ കീഴിലുള്ള സംരക്ഷണോദ്യോഗസ്ഥരാണ് ഈ ചിത്രങ്ങൾ കണ്ടെത്തിയത്. ഇതാദ്യമായാണ് 16-ാം നൂറ്റാണ്ടിലെ ചുമർചിത്രങ്ങൾ മുഗൾ ഭരണകാലത്തെ ഒരു നിർമിതിയിൽ കണ്ടെത്തുന്നത്.

ടിമുറിഡ് വാസ്തുവിദ്യയിൽ നിർമിച്ചിരിക്കുന്ന സബ്സ് ബുർജ് (ഹരിത ഗോപുരം എന്നും അറിയപ്പെടുന്നു. പുറത്തെ മിനാരത്തിന് നീല നിറമാണ്) എന്ന ഈ കെട്ടിടത്തിനുള്ളിൽ ആഡംബര രചനകളെ പ്ലാസ്റ്റർവർക്കുകൊണ്ട് വേർതിരിച്ചിട്ടുമുണ്ട്. തിളക്കമുള്ള സെറാമിക് ടൈലുകൾ, അലങ്കരിക്കാൻ കല്ലുകൊണ്ടുള്ള പണികൾ എന്നിവയും ഇതിനുണ്ട്. ഈ കെട്ടിടം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ വൈകാതെ തുടങ്ങും.

20-ാം നൂറ്റാണ്ടിൽ അറ്റകുറ്റപ്പണി നടത്തിയിരുന്ന കെട്ടിടം വീണ്ടും പുതുക്കിപ്പണിയാനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് 16-ാം നൂറ്റാണ്ടിലെ ചിത്രരചന കണ്ടെത്തിയത്. മഴവെള്ളം അകത്തു കടന്നതിനാൽ ചിത്രങ്ങളുടെ ചില ഭാഗങ്ങൾക്ക് മങ്ങലേറ്റിട്ടുണ്ട്. ഇത് വീണ്ടെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിക്കാൻ സാധ്യതയില്ലെന്നാണ് അധികൃതർ നല്കുന്ന സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.