ഒരു കുപ്പി നല്‍കി നന്മമരമായപ്പോള്‍; വീഡിയോ
Wednesday, May 8, 2024 11:43 AM IST
ജീവിതത്തിലെ സവിശേഷമായ എന്തുകാര്യവും ഇപ്പോള്‍ പകര്‍ത്തി സൂക്ഷിക്കാൻ കഴിയുമല്ലൊ. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം രസകരവും വിലയേറിയതുമായ മുഹൂര്‍ത്തങ്ങള്‍ ഉടനടി മറ്റുള്ളവര്‍ക്ക് മുന്നില്‍ എത്തിക്കാനാകുന്നു.

അവയില്‍ ചിലത് കൈയടി നേടും വേറെ ചിലത് വിമര്‍ശനവും. ഇപ്പോഴിതാ ഒരു യുവതി ഒരു ഓട്ടോഡ്രെെവര്‍ക്ക് ചെറിയൊരു സര്‍പ്രൈസ് നല്‍കുന്ന നിമിഷം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.

ഡിജിറ്റല്‍ ക്രിയേറ്ററായ ജോയിയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ദൃശ്യങ്ങളില്‍ ഈ യുവതി ഒരു ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതായി കാണാം. ഈ യുവതിയെ അവളുടെ സ്‌കൂള്‍കാലം മുതല്‍ ഓട്ടോയില്‍ കൊണ്ടുപോകുന്ന ആളായിരുന്നു ഈ ഡ്രൈവര്‍.

അദ്ദേഹം വെള്ളം കുടിക്കാനായി ഒരു പ്ലാസ്റ്റിക് കുപ്പിയാണ് ഉപയോഗിച്ചിരുന്നത്. തനിക്കിത്രയും കാലമായി അറിയാവുന്ന അദ്ദേഹത്തിന് ഒരു സമ്മാനം നല്‍കണമെന്ന് ഈ പെണ്‍കുട്ടി കരുതി. അങ്ങനെ ലോകതൊഴിലാളി ദിനത്തില്‍ അദ്ദേഹത്തിന് ഒരു സര്‍പ്രൈസ് നല്‍കാന്‍ യുവതി തീരുമാനിച്ചു.

അന്നാളില്‍ ഈ യുവതി ഈ ഡ്രൈവര്‍ക്ക് വിലയുള്ള ഒരു കുപ്പി നല്‍കുകയുണ്ടായി. ഈ സമ്മാനം ആ ഡ്രൈവര്‍ക്ക് വലിയ സന്തോഷം നല്‍കി. ഈ കാഴ്ചയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. ചിലര്‍ ഈ പെണ്‍കുട്ടിയുടെ മനസിനെ അഭിനന്ദിച്ചു.

എന്നാല്‍ വേറെ ചിലര്‍ വിമര്‍ശനവും ഉന്നയിച്ചു. "വാസ്തവത്തില്‍ മറ്റുള്ളവരെ സഹായിക്കുക എന്ന ഒന്നില്ല. മറിച്ച് സഹജീവികളെ കരുതുക എന്ന നമ്മുടെ കര്‍ത്തവ്യമാണുള്ളത്. ഒരാള്‍ക്കൊരു ഉപകാരം ചെയ്താല്‍ അത് പാടി നടക്കാതെ മറന്നുകളയണമെന്നാണ് പഴമക്കാര്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ പലരും ഇത്തരം കാര്യങ്ങള്‍ ചെയ്തത് തങ്ങളില്‍ എന്തോ വലിയ ഹൃദയമുള്ളതിന്‍റെ ഭാഗമാണെന്നങ്ങ് ചിന്തിച്ചുകളയും' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.