സാവിത്രിയാകാൻ കീർത്തി
Thursday, April 27, 2017 2:31 AM IST
ഒരു കാലത്ത് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ നടി, സംവിധായിക, നിർമാതാവ്, ഗായിക എന്നീ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന സാവിത്രിയുടെ ജീവിതം സിനിമയാകുന്നു. തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ സാവിത്രിയുടെ വേഷത്തിൽ എത്തുന്നത് മലയാളികളുടെ സ്വന്തം കീർത്തി സുരേഷാണ്. തമിഴിൽ "നടികൈയാർ തിലകം' എന്നും തെലുങ്കിൽ "മഹാനദി' എന്നുമാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മാത്രമല്ല, ചിത്രത്തിൽ ഒരു മാധ്യമ പ്രവർത്തകയുടെ വേഷത്തിൽ സാമന്തയും എത്തുന്നുണ്ട്. സാമന്തയുടെ കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. മറ്റൊരു പ്രധാന വേഷത്തിലേക്കായി അനുഷ്ക ശർമയെ സമീപിച്ചെങ്കിലും അവർ മറുപടിയൊന്നും നൽകിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. പ്രകാശ് രാജാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്.

നാഗ അശ്വിനാണ് ചിത്രത്തിന്‍റെ സംവിധായകൻ. സിനിമയിലെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച സാവിത്രിയെ വിവാഹം ചെയ്തത് ജെമിനി ഗണേശനായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.