അന്നകര കടാംതോട് പാലത്തിന്‍റെ അടിത്തറ ഇളകി
Monday, May 6, 2024 1:50 AM IST
പാവറട്ടി: അന്നകര കടാംതോട് പാലത്തിന്‍റെ അടിത്തറ ഇളകി തകർച്ചാഭീഷണിയിലായി.
തൃശൂർനിന്നു പറപ്പൂർ വഴി ചാവക്കാട്ടേയ്ക്കുള്ള റൂട്ടിലെ പ്രധാന പാലങ്ങളിലൊന്നാണ് അന്നകര കടാംതോട് പാലം. പാലത്തിന്‍റെ രണ്ട് തൂണുകളുടെ അടിയിലെ കരിങ്കല്ലുകൾ ഇളകിപ്പോയ നിലയിലാണ്. ഏകദേശം 80 വർഷം പഴക്കമുള്ളതാണ് പാലം. പാലം നിർമാണത്തിനുശേഷം കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ലന്നാണ് പഴമക്കാർ പറയുന്നത്. ബസുകളും ഭാരവാഹനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. 2018ലെ പ്രളയത്തിൽ പാലത്തിനു മുകളിൽ നാലടിവരെ ഉയരത്തിലാണ് വെള്ളം ഒഴുകിയിരുന്നത്.

പഴയ പാലം പൊളിച്ചു വീതിയും ഉയരവും കൂട്ടി പുതുക്കിപ്പണിയണമെന്നുള്ളതു നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്. കഴിഞ്ഞ നാലുവർഷമായി സംസ്‌ഥാന ബജറ്റിൽ ടോക്കൺ തുക മാത്രംവച്ച് അന്നകര കടാംതോട് പാലം നിർമാണം സ്ഥാനംപിടിക്കാറുണ്ടെങ്കിലും ഇതുവരെ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.

പാലം നിർമാണത്തിനാവശ്യമായ സ്‌ഥല പരിശോധന നേരത്തെ പൂർത്തിയാക്കിയിരുന്നു. ഇത്തവണ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ചാവക്കാട് ഡിവിഷൻ അസി.എക്സിക്യുട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ വിശദമായ എസ്‌റ്റിമേറ്റ് തയാറാക്കി സംസ്‌ഥാന സർക്കാരിന് സമർപ്പിച്ചെങ്കിലും ഭരണാനുമതി ലഭിച്ചിട്ടില്ല. പുതിയ പാലത്തിന്‍റെ നിർമാണം അടിയന്തരമായി യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.