മുളങ്കുന്നത്തുകാവിൽ കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്കു പരിക്ക്
Tuesday, May 14, 2024 1:17 AM IST
മുളങ്കുന്നത്തുകാവ്: തൃശൂർ- ഷൊർണൂർ സംസ്ഥാന പാതയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്കു പരിക്ക്. മുളങ്കുന്നത്തുകാവ് കോഞ്ചിറ ജംഗ്ഷനിൽ ഞായറാഴ്ച രാത്രി പതിനൊന്നിനായിരുന്നു അപകടം. തൃശൂരിൽനിന്നു കോഴിക്കോട്ടേക്കു പോയ യുവാക്കൾ സഞ്ചരിച്ച കാറും വടക്കാഞ്ചേരിയിൽനിന്ന് ആലുവയിലേക്കു പോയ കുടുംബം സഞ്ചരിച്ച കാറുമാണു കൂട്ടിയിടിച്ചത്.

വളാഞ്ചേരി സ്വദേശികളായ അബ്ദുൽ റഹ്‌മാൻ (35), റിഹാന (22), ഫാത്തിമ (7) അലഹന (6) എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. നിസാരപരിക്കേറ്റ യുവാക്കളെ പോലീസ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. കുടുംബം സഞ്ചരിച്ച കാറിൽ യുവാക്കളുടെ കാർ ഇടിക്കുകയായിരുന്നെന്നാണു വിവരം. സമീപത്തെ വീടിന്‍റെ മതിലും ഇലക്ട്രിക് പോസ്റ്റും തകർത്ത് കാർ കാനയിൽ കുടുങ്ങി. അപകടത്തിനു പിന്നാലെ യുവാക്കൾ കാറിൽനിന്ന് ഇറങ്ങിയോടി.

സ്ഥലത്തെത്തിയ മെഡിക്കൽ കോളജ് പോലീസ് യുവാക്കളുടെ കാറിൽനിന്നു മദ്യക്കുപ്പിയും ഭക്ഷണ സാധനങ്ങളും കണ്ടെത്തി. ഏറെ വൈകി കാറിനടുത്തെത്തിയ ഇവരെ ചോദ്യംചെയ്തശേഷം പോലീസ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. യുവാക്കളിൽ ഒരാൾ അടുത്തിടെയാണു വിദേശത്തുനിന്ന് എത്തിയത്.